റഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്ഇന്ധന വില ഉയരുന്നു; മൊത്ത വിലസൂചികയിൽ വൻ കുതിപ്പ്കുതിച്ചുയര്‍ന്ന് വിദേശനാണ്യ ശേഖരംഇന്ത്യയുടെ കരുതൽ എണ്ണശേഖരം 3 കോടി ബാരൽ ആക്കും; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ധാരണവെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

കുതിച്ചുയര്‍ന്ന് വിദേശനാണ്യ ശേഖരം

മുംബൈ: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ കരുത്ത് തെളിയിച്ച് വിദേശനാണ്യ കരുതല്‍ ശേഖരം വീണ്ടും കുതിക്കുന്നു. മെയ് 8-ന് അവസാനിച്ച വാരത്തില്‍ രാജ്യത്തിന്റെ കരുതല്‍ ശേഖരം 6.295 ബില്യണ്‍ ഡോളര്‍ (ഏകദേശം 52,000 കോടി രൂപയിലധികം) വര്‍ധിച്ച് 696.988 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. മുന്‍വാരത്തിലുണ്ടായ ഇടിവില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് രാജ്യം ഇതിലൂടെ നടത്തിയിരിക്കുന്നത്.

ഇത്തവണത്തെ കുതിപ്പിന് പ്രധാന കരുത്തായത് രാജ്യത്തിന്റെ സ്വര്‍ണശേഖരത്തിലുണ്ടായ വമ്പന്‍ വര്‍ധനവാണ്. ഒരൊറ്റ ആഴ്ച കൊണ്ട് 5.637 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് സ്വര്‍ണത്തിന്റെ മൂല്യത്തിലുണ്ടായത്. ഇതോടെ ഇന്ത്യയുടെ പക്കലുള്ള മൊത്തം സ്വര്‍ണശേഖരത്തിന്റെ മൂല്യം 120.853 ബില്യണ്‍ ഡോളറിലെത്തി. ലോക വിപണിയില്‍ സ്വര്‍ണവിലയിലുണ്ടാകുന്ന മാറ്റങ്ങളും ആര്‍ബിഐയുടെ തന്ത്രപരമായ നീക്കങ്ങളും ഈ നേട്ടത്തിന് പിന്നിലുണ്ട്.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് രൂപയുടെ മൂല്യം സമ്മര്‍ദ്ദത്തിലാവുകയും ഡോളര്‍ വിപണിയില്‍ ആര്‍ബിഐക്ക് ഇടപെടേണ്ടി വരികയും ചെയ്തിരുന്നു. ഫെബ്രുവരിയില്‍ രാജ്യം കുറിച്ച 728.494 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് വിദേശനാണ്യ ശേഖരം വീണ്ടും അടുത്തു കൊണ്ടിരിക്കുകയാണ്. കരുതല്‍ ശേഖരത്തിലെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തികള്‍ നിലവില്‍ 552.387 ബില്യണ്‍ ഡോളറിലെത്തി നില്‍ക്കുന്നു.

അന്താരാഷ്ട്ര നാണയ നിധിയിലെ പ്രത്യേക ഡ്രോയിംഗ് അവകാശങ്ങളും ഇന്ത്യയുടെ റിസര്‍വ് പൊസിഷനും ഈ ആഴ്ച വര്‍ധിച്ചിട്ടുണ്ട്. എസ്ഡിആര്‍ 84 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 18.873 ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍, ഐഎംഎഫിലെ ഇന്ത്യയുടെ കരുതലില്‍ 12 മില്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടായി. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കെതിരെ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷാ കവചം കൂടുതല്‍ ശക്തമാകുന്നുവെന്ന സൂചനയാണ് ഈ കണക്കുകള്‍ നല്‍കുന്നത്.

X
Top