Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ക്ലിയറിംഗ് ഹൗസുകള്‍ക്ക് വിദേശ ഉപരോധം: ആര്‍ബിഐയെ സമീപിക്കാന്‍ വിദേശ ബാങ്കുകള്‍

ന്യൂഡല്‍ഹി: സെന്‍ട്രല്‍ കൗണ്ടര്‍ പാര്‍ട്ടി ക്ലിയറിംഗ് ഹൗസ് സ്തംഭനാവസ്ഥമാറ്റണമെന്നാവശ്യപ്പെട്ട് വിദേശ ബാങ്കുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യെ സമീപിക്കാനൊരുങ്ങുന്നു. ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (സിസിഐഎല്‍) ഇന്ത്യന്‍ ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡും (ഐസിസിഎല്‍) ബാങ്ക് ഓഫ് ഇംഗ്ലണ്ടി(ബിഒഇ)ന്റെ ഉപരോധം നേരിടുകയാണ്. ആറ് ഇന്ത്യന്‍ ക്ലിയറിംഗ് ബോഡി, സിസിപികളുടെ അംഗീകാരം റദ്ദാക്കുന്ന യൂറോപ്യന്‍ സെക്യൂരിറ്റീസ് ആന്റ് മാര്‍ക്കറ്റ്‌സ് അതോറിറ്റി (ESMA) തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് ബിഒഇ നടപടി.

പരിശോധന അനുവദിച്ചില്ലെങ്കില്‍ 2023 ഏപ്രില്‍ 30 ന് ഉപരോധം നിലവില്‍ വരും എന്നാണ് എസ്മ പറയുന്നത്. സിസിഐഎല്‍,ഐസിസിഎല്‍,എന്‍എസ്ഇ ക്ലിയറിംഗ് ലിമിറ്റഡ്, മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ക്ലിയറിംഗ് ലിമിറ്റഡ് (MCXCCL), ഇന്ത്യ ഇന്റര്‍നാഷണല്‍ ക്ലിയറിംഗ് കോര്‍പ്പറേഷന്‍ (IFSC) ലിമിറ്റഡ് (IICC), എന്‍എസിഇ ഐഎഫ്എസ് സി ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (NICCL) എന്നിവയാണ് എസ്മയുടെ അന്ത്യശാസനം നേരിടുന്നത്. ഇതില്‍ എന്‍എസ് സിസിഎല്‍, എംസിഎക്‌സ് സിസിഎല്‍ മേല്‍നോട്ടം സെബിയും ഐഐസിസി, എന്‍ഐസിസിഎല്‍ എന്നിവ ഐഫ്എസ് സിഎയും നടത്തുന്നു.

സെബിയും ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റിയും (IFSCA) നിയന്ത്രിക്കുന്ന സിസിപികള്‍ അംഗീകാരത്തിനായി ബിഒഇയില്‍ പുതിയ അപേക്ഷകള്‍ ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ ആര്‍ബിഐ ഇക്കാര്യത്തില്‍ വൈമനസ്യം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് വിദേശ ബാങ്കുകള്‍ കേന്ദ്രബാങ്കിനെ സമീപിക്കുന്നത്.

മേല്‍പറഞ്ഞ സിസിപികളില്‍ പരിശോധനവേണമെന്നാണ് എസ്മയുടെ ആവശ്യം. എന്നാല്‍ ആഭ്യന്തര മേല്‍നോട്ട സംവിധാനം ശക്തമാണെന്നും ഒരു വിദേശ റെഗുലേറ്റര്‍ അവ പരിശോധിക്കേണ്ട ആവശ്യമില്ലെന്നുമാണ് ഇന്ത്യന്‍ റെഗുലേറ്റര്‍മാര്‍ പറയുന്നത്. 2017 ലാണ് പ്രാദേശിക റെഗുലേറ്റര്‍മാര്‍ എസ്മയുമായി കരാറിലേര്‍പ്പെടുന്നത്. എന്നാല്‍ പുതിയ നിബന്ധനകള്‍ ചേര്‍ത്ത് കരാര്‍ പുതുക്കാന്‍ എസ്മ ആഗ്രഹിക്കുന്നു.

ഇത് പ്രകാരം ഇന്ത്യന്‍ ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍ പരിശോധിക്കാന്‍ അധികാരം ലഭ്യമാകണം. എന്നാല്‍ ഇക്കാര്യത്തില്‍ എസ്മ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും പരിശോധന ഘട്ടത്തില്‍ സെബി ഉദ്യോഗസ്ഥര്‍ സന്നിഹിതരാകണമെന്നുമാണ് ലോക്കല്‍ റെഗുലേറ്റര്‍മാരുടെ ഉപാദി വയ്ക്കുന്നത്.

വിദേശ റെഗുലേറ്റര്‍മാരുടെ വിലക്ക് നിലനില്‍ക്കുന്ന പക്ഷം, ഇന്ത്യയിലെ യൂറോപ്യന്‍ ബാങ്കുകള്‍ക്ക് വിദേശനാണ്യ വിനിമയ ഫോര്‍വേഡുകള്‍ (13 മാസം വരെ കാലാവധിയുള്ളത്) നടത്താന്‍ കഴിയില്ല.കറന്‍സി, പലിശ നിരക്ക് ഏറ്റക്കുറച്ചിലുകള്‍ ഹെഡ്ജ് ചെയ്യാന്‍ കോര്‍പറേറ്റ് ക്ലയന്റുകളെ സഹായിക്കുന്ന സേവനങ്ങളാണ് ഇവ. കൂടാതെ, മള്‍ട്ടിനാഷണല്‍ ബാങ്കുകളുടെ കസ്റ്റഡി ബിസിനസിനെ ഇത് ബാധിക്കുകയും ചെയ്യും.

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെയും പ്രാദേശിക മ്യൂച്വല്‍ ഫണ്ടുകളുടേയും ട്രേഡുകള്‍ തീര്‍പ്പാക്കാന്‍ സാധിക്കാത്തതാണ് കാരണം.

X
Top