കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഫ്ലിപ്പ്കാർട്ട് 7 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാൻ പദ്ധതിയിടുന്നു

ബാംഗ്ലൂർ : വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റഫോമായ ഫ്ലിപ്പ്കാർത്തിന്റെ തൊഴിലാളികളെ 5 മുതൽ 7 ശതമാനം വരെ കുറയ്ക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഏകദേശം 1,500 ജീവനക്കാരെ പിരിച്ചുവിടാനാണ് ലക്ഷ്യമിടുന്നത്.

22,000 ജീവനക്കാരാണ് ഫ്ലിപ്പ്കാർട്ടിനുള്ളത്. ഫാഷൻ പോർട്ടലായ മിന്ത്രയിൽ ജോലി ചെയ്യുന്നവരെ എണ്ണത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

പുതിയതായി കമ്പനിയിലേക്ക് ജീവനക്കാരെ നിയമിക്കുന്ന പ്രക്രിയ നിർത്തലാക്കി.ചെലവ് ചുരുക്കാൻ കഴിഞ്ഞ വർഷം മുതൽ പുതിയ ജീവനക്കാരെ ഫ്ളിപ്കാർട്ട് ഉൾപ്പെടുത്തിയിട്ടില്ല.

2023 ലെ മൊത്തത്തിലുള്ള ബിസിനസ്സിന് ഫ്ലിപ്പ്കാർട്ട് ഉൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് വ്യവസായത്തിന് ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു. നിരവധി ഐടി കമ്പനികളും സ്റ്റാർട്ടപ്പുകളും 2021-ൽ നിയമന ഓവർഡ്രൈവിനുശേഷം പിരിച്ചുവിടലിലേക്ക് നീങ്ങുകയാണ്.

പേടിഎം , 1,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുകയും മറ്റൊരു 10-15 ശതമാനം ജോലികൾ വെട്ടികുറച്ചു. ബിസിനസ് റീസ്ട്രക്ചറിംഗ് ചൂണ്ടിക്കാട്ടി മീഷോയും ജോലി വെട്ടിക്കുറച്ചു.

X
Top