ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ആദ്യ ഇന്ത്യന്‍ നിര്‍മിത 700 MW ആണവനിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി

ന്യൂഡല്ഹി: ഇന്ത്യ തദ്ദേശീയമായി നിര്മിച്ച 700 മെഗാവാട്ട് ആണവോര്ജ്ജ നിലയം ഗുജറാത്തിലെ കക്രാപാറില് മുഴുവന് ശേഷിയില് പ്രവര്ത്തനം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എക്സില് ഈ വിവരം പങ്കുവെച്ചത്.

ജൂണ് 30 നാണ് കക്രാപാര് ആറ്റോമിക് പവര് പ്രൊജക്ട് (കെഎപിപി) പ്രവര്ത്തനം ആരംഭിച്ചത്. എന്നാല് 90 ശതമാനം ശേഷിയിലാണ് പ്രവര്ത്തനം തുടങ്ങിയിരുന്നത്.

ഇന്ത്യ മറ്റൊരു നാഴികകല്ലാകുന്ന നേട്ടം കൈവരിച്ചിരിക്കുന്നു. തദ്ദേശീയമായി നിര്മിച്ച ആദ്യ 700 മെഗാവാട്ട് കക്രാപാര് ആണവോര്ജ നിലയം യുണിറ്റ്-3 പൂര്ണ ശേഷിയില് പ്രവര്ത്തനം ആരംഭിച്ചു. നമ്മുടെ ശാസ്ത്രജ്ഞര്ക്കും എഞ്ചിനീയര്മാര്ക്കും അഭിനന്ദനങ്ങള്’ പ്രധാനമന്ത്രി എക്സില് പോസ്റ്റ് ചെയ്തു.

ന്യൂക്ലിയര് പവര് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്പിസിഐഎല്) ആണ് കക്രാപാറില് രണ്ട് 700 മെഗാവാട്ട് പ്രഷറൈസ്ഡ് ഹെവി വാട്ടര് റിയാക്ടറുകള് നിര്മിക്കുന്നത്. ഇതിന് പുറമെ രണ്ട് 220 മെഗാവാട്ട് ആണവോര്ജ നിലയങ്ങളും ഇവിടെയുണ്ട്.

രാജ്യത്തുടനീളം 16 മെഗാവാട്ട് പ്രഷറൈസ്ഡ് ഹെവി വാട്ടര് റിയാക്ടറുകള് നിര്മിക്കാനാണ് എന്പിസിഐഎലിന്റെ പദ്ധതി.

ഇതിനുള്ള സാമ്പത്തിക, ഭരണാനുമതികള് ലഭിച്ചിട്ടുമുണ്ട്. രാജസ്ഥാനിലെ രാവത്ത് ഭാട്ടയിലും ഹരിയാണയിലെ ഖോരഖ്പുരിലും 700 മെഗാവാട്ട് ഊര്ജ നിലയങ്ങളുടെ നിര്മാണം നടക്കുന്നുണ്ട്.

ഹരിയാണയിലെ ഖോരഖ്പുര്, മധ്യപ്രദേശിലെ ചുട്ക, രാജസ്ഥാനിലെ മഹി ബന്സ്വാര, കര്ണാടകയിലെ കൈഗ എന്നിവിടങ്ങളില്; തദ്ദേശീയമായി വികസിപ്പിച്ച പ്രഷറൈസ്ഡ് ഹെവി വാട്ടര് റിയാക്ടറുകള് നിര്മിക്കാന് സര്ക്കാര് അനുമതി നല്കിയിട്ടുണ്ട്.

X
Top