ജമ്മുകശ്മീർ ടൂറിസം പ്രോത്സാഹിപ്പിക്കാൻ സമഗ്ര പദ്ധതിയുമായി കേന്ദ്രസർക്കാർഇ–കൊമേഴ്സ് സ്ഥാപനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; തെറ്റിദ്ധരിപ്പിച്ച് കച്ചവടം നടത്തിയാൽ കടുത്ത നടപടിഏഷ്യയിലെ രണ്ടാമത്തെ വലിയ ഇൻഷുറൻസ് വിപണിയായി ഇന്ത്യ മാറുംഭക്ഷ്യ എണ്ണ വില കുറയ്ക്കാൻ കേന്ദ്രം; ഇറക്കുമതി തീരുവ ഗണ്യമായി വെട്ടിക്കുറച്ചുഇന്ത്യയിൽ സൗദി സർക്കാറിന്റെ വൻ നിക്ഷേപത്തിന് കളമൊരുങ്ങുന്നു

ഐപിഒ: കരട് രേഖകള്‍ സമര്‍പ്പിച്ച കമ്പനികളുടെ എണ്ണം പകുതിയായി കുറഞ്ഞു

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യനിര്‍ണ്ണയം, ഭൗമരാഷ്ട്രീയ പിരിമുറുക്കം, വര്‍ദ്ധിച്ചുവരുന്ന പലിശനിരക്ക് എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസുകള്‍ സമര്‍പ്പിക്കുന്ന കമ്പനികളുടെ എണ്ണം 2023 സാമ്പത്തിക വര്‍ഷത്തില്‍ പകുതിയായി കുറഞ്ഞു. പ്രൈം ഡാറ്റാബേസില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, 66 കമ്പനികള്‍ മാത്രമാണ് 2023 സാമ്പത്തികവര്‍ഷത്തില്‍ ഓഫര്‍ രേഖകള്‍ സമര്‍പ്പിച്ചത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഫയല്‍ ചെയ്ത 144 ഡ്രാഫ്റ്റ് പേപ്പറുകളില്‍ നിന്ന് 54 ശതമാനം കുറവ്.

മൊത്തം 34 കമ്പനികള്‍ നടപ്പ് വര്‍ഷത്തില്‍ 51,482 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറുകള്‍ നടത്തി. 22 സാമ്പത്തിക വര്‍ഷത്തില്‍ ഈ കാലയളവില്‍ 53 കമ്പനികള്‍ 1.11 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ ഓഫര്‍ ചെയ്തിരുന്നു. ദ്വിതീയ വിപണി അനുകൂലമാകുമ്പോള്‍ കമ്പനികള്‍ സാധാരണയായി ഓഹരി വില്‍പ്പന ആരംഭിക്കുന്നു.

അതേസമയം, നിലവിലെ വിപണി സാഹചര്യങ്ങള്‍ അനുയോജ്യമല്ല. ഐപിഒ പേപ്പറുകള്‍ പിന്‍വലിക്കാന്‍ തന്നെ പല കമ്പനികളും നിര്‍ബന്ധിതരായി. മാത്രമല്ല ലിസ്റ്റ് ചെയ്ത ഓഹരികള്‍ മോശം പ്രകടനം നടത്തുന്നു.

ഉയര്‍ന്ന മൂല്യനിര്‍ണ്ണയത്തില്‍ ഐപിഒ നടത്തി മോശം പ്രകടനം നടത്തിയ ഓഹരികളാണ് 2022 സാമ്പത്തിക വര്‍ഷത്തില്‍ ശ്രദ്ധനേടിയത്. സൊമാറ്റോ,പേടിഎം,നൈക്ക,പിബി ഫിന്‍ടെക്ക് എന്നിവ ഉദാഹരണങ്ങള്‍. ഇക്കാരണത്താലാണ് കമ്പനികള്‍ പ്രധാനമായും പ്രാഥമിക വിപണികളില്‍ നിന്ന് വിട്ടുനിന്നത്.

ഉയര്‍ന്ന വരുമാനവും അറ്റാദായവും കൈമുതലായുള്ള കമ്പനികള്‍ വിപണി വികാരം ദുര്‍ബലമായതിനാല്‍ ഐപിഒയില്‍ നിന്നും അകന്നുനില്‍ക്കുകയാണ്, റിപ്പോര്‍ട്ടുകള്‍ പറയുന്നു.

X
Top