വ്യോമസേനാ ശേഷി വൻതോതിൽ വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ; ഫ്രാൻസിൽനിന്ന് 114 അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ തീരുമാനംബജറ്റ് ഒരുക്കങ്ങൾ സജീവമാക്കി സംസ്ഥാന സർക്കാർ; കൂടുതൽ വരുമാനത്തിന് പുതുവഴികൾ തേടും, മിഷൻ സമുദ്രയ്ക്ക് സാധ്യത, അവതരണം ജൂൺ 19ലേക്ക് മാറ്റിയേക്കുംരാജസ്ഥാനില്‍ വലിയ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ത്യയ്ക്ക് ഊര്‍ജ്ജ സ്വയംപര്യാപ്തത അകലെയല്ലകുതിപ്പിനൊരുങ്ങി വിഴിഞ്ഞംഇന്ത്യൻ മിഠായിയുടെ കയറ്റുമതിയിൽ 166% റെക്കോർഡ് വര്‍ധന

വിദേശ നിക്ഷേപകര്‍ ഉയര്‍ന്ന നിലവാരത്തില്‍ ഓഹരികള്‍ വാങ്ങുന്നു

മുംബൈ: ഓഹരി സൂചികയായ നിഫ്‌റ്റി തുടര്‍ച്ചയായി പുതിയ ഉയരങ്ങള്‍ രേഖപ്പെടുത്തിയ കഴിഞ്ഞയാഴ്‌ച വിദേശ നിക്ഷപേക സ്ഥാപനങ്ങള്‍ അറ്റനിക്ഷേകരായി മാറി. കഴിഞ്ഞയാഴ്‌ച വിദേശ നിക്ഷപേക സ്ഥാപനങ്ങള്‍ 4398 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ നടത്തിയത്‌.

മുന്‍വാരം 2500 കോടി രൂപയുടെ അറ്റവില്‍പ്പനയായിരുന്നു അവ നടത്തിയിരുന്നത്‌. യുഎസ്‌ ബോണ്ട്‌ യീല്‍ഡ്‌ ഉയര്‍ന്നിട്ടും വിദേശ നിക്ഷപേക സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങുകയാണ്‌ ചെയ്‌തത്‌.

സാധാരണ ഗതിയില്‍ 10 വര്‍ഷത്തെ യുഎസ്‌ ബോണ്ട്‌ യീല്‍ഡ്‌ 4.15 ശതമാനത്തിന്‌ മുകളില്‍ ഉയരുമ്പോള്‍ വിദേശ നിക്ഷപേക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുകയാണ്‌ ചെയ്യാറുള്ളത്‌.

കടപ്പത്ര വിപണിയില്‍ വിദേശ നിക്ഷപേക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി തുടരുകയാണ്‌. ഫെബ്രുവരിയില്‍ അവ ഇന്ത്യന്‍ കടപ്പത്ര വിപണിയില്‍ 18,589 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ നടത്തിയത്‌.

അതേ സമയം ഫെബ്രുവരിയില്‍ ഓഹരി വിപണിയില്‍ ഇതുവരെ വിദേശ നിക്ഷപേക സ്ഥാപനങ്ങള്‍ 423 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ നടത്തിയത്‌. ഫിനാന്‍ഷ്യല്‍ സര്‍വീസ്‌, എഫ്‌എംസിജി, മെറ്റല്‍, കണ്‍സ്‌ട്രക്ഷന്‍, പവര്‍, ടെലികോം എന്നീ മേഖലകളില്‍ അവ വില്‍പ്പന നടത്തി.

ജനുവരിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഗണ്യമായ തോതില്‍ വില്‍പ്പന നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളാണ്‌ വിപണിക്ക്‌ തുണയേകിയത്‌. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപം തുടരുകയാണെങ്കില്‍ വിപണിക്ക്‌ കൂടുതല്‍ ഊര്‍ജം ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

2013 നവംബറിലും ഡിസംബറിലുമായി വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 75,000 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഇന്ത്യന്‍ വിപണിയില്‍ നടത്തിയിരുന്നത്‌. ഡിസംബറില്‍ മാത്രം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 66,134 കോടി രൂപയാണ്‌ നിക്ഷേപിച്ചിരുന്നത്‌.

2023ല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 1,71,106 കോടി രൂപ നിക്ഷേപിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ വര്‍ഷത്തെ ആദ്യമാസം വില്‍പ്പനയിലേക്ക്‌ തിരിയുകയാണ്‌ ചെയ്‌തത്‌.

X
Top