ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

2023 സാമ്പത്തികവര്‍ഷത്തില്‍ എഫ്ഐഐകള്‍ വിറ്റഴിച്ചത് 75000 കോടി രൂപയുടെ ഐടി,ബാങ്ക് ഓഹരികള്‍

ന്യൂഡല്‍ഹി: നിരക്ക് വര്‍ദ്ധനവ് നടപ്പിലാക്കുന്ന പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിറ്റൊഴിയുന്നു. 2023 സാമ്പത്തികവര്‍ഷത്തില്‍ 75,000 കോടി രൂപയുടെ ഐടി, ബാങ്ക് ഓഹരികളാണ് അവര്‍ വില്‍പന നടത്തിയത്. എന്‍എസ്ഡിഎല്‍ ഡാറ്റ കാണിക്കുന്നതനുസരിച്ച് 48,005 കോടി രൂപ ഐടി ഓഹരികള്‍ വിറ്റഴിക്കപ്പെട്ടപ്പോള്‍ ഏകദേശം 26,575 കോടി രൂപയുടെ ബാങ്ക്, സാമ്പത്തിക ഓഹരികളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കപ്പെട്ടു.

എണ്ണയും വാതകവും (33,150 കോടി രൂപ), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (12,146 കോടി രൂപ) എന്നീ മേഖലകളും വില്‍പന നേരിട്ടു. അതേസമയം, എഫ്ഐഐകള്‍, ഹെല്‍ത്ത് കെയര്‍ (16,095 കോടി രൂപ), എഫ്എംസിജി (16,077 കോടി രൂപ), ക്യാപിറ്റല്‍ ഗുഡ്സ് (15,688 കോടി രൂപ), സേവനങ്ങള്‍ (11,202 കോടി രൂപ), ഓട്ടോ (10,799 കോടി രൂപ) മേഖല ഓഹരികളുടെ അറ്റ വാങ്ങല്‍കാരാകുന്നതിനും വിപണി സാക്ഷിയായി.

മാര്‍ച്ച് 31 വരെ മൊത്തത്തില്‍, എഫ്‌ഐഐകള്‍ 37,632 കോടി രൂപയുടെ അറ്റ വില്‍പനയാണ് നടത്തിയത്. ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ തങ്ങളിലുള്ള വിശ്വാസം നിലനിര്‍ത്തി. 2023 സാമ്പത്തിക വര്‍ഷത്തില്‍ 2.5 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ അവര്‍ വാങ്ങി.

X
Top