ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഫെബ്രുവരിയില്‍ എഫ്‌ഐഐകള്‍ അറ്റനിക്ഷേപകരായി

ജനുവരിയില്‍ 25,000ല്‍ പരം കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഫെബ്രുവരിയില്‍ ഓഹരികള്‍ വാങ്ങാന്‍ മുന്നോട്ടുവന്നു. ഫെബ്രുവരിയിലെ അവസാന വാരങ്ങളില്‍ അവ ഓഹരി വിപണിയില്‍ അറ്റനിക്ഷേപം നടത്തുകയാണ്‌ ചെയ്‌തത്‌. 1538 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഫെബ്രുവരിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്‌. അതേ സമയം മാര്‍ച്ചില്‍ അവ ഗണ്യമായ അറ്റനിക്ഷേപം നടത്താനുള്ള സാധ്യത വിപണി ചെലവേറിയ നിലയിലായതിനാല്‍ കുറവാണ്‌.കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടെ എട്ട്‌ തവണയും മാര്‍ച്ചില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപം നടത്തുകയാണ്‌ ചെയ്‌തത്‌. യുഎസിലെ പലിശനിരക്ക്‌, പണപ്പെരുപ്പം തുടങ്ങിയവ സംബന്ധിച്ച പുതിയ സൂചനകളായിരിക്കും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ നിലപാട്‌ നിര്‍ണയിക്കുന്നത്‌. ഫെബ്രുവരിയില്‍ സെന്‍സെക്‌സും നിഫ്‌റ്റിയും 1.3 ശതമാനം ഉയരുകയാണ്‌ ചെയ്‌തത്‌. ശക്തമായ ചാഞ്ചാട്ടമാണ്‌ ഫെബ്രുവരിയില്‍ വിപണി നേരിട്ടത്‌.കടപ്പത്ര വിപണിയില്‍ വിദേശ നിക്ഷപേക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി തുടരുകയാണ്‌. ഫെബ്രുവരിയില്‍ അവ ഇന്ത്യന്‍ കടപ്പത്ര വിപണിയില്‍ 22419.41 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ നടത്തിയത്‌.2013 നവംബറിലും ഡിസംബറിലുമായി വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 75,000 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഇന്ത്യന്‍ വിപണിയില്‍ നടത്തിയിരുന്നത്‌. ഡിസംബറില്‍ മാത്രം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 66,134 കോടി രൂപയാണ്‌ നിക്ഷേപിച്ചിരുന്നത്‌. 2023ല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 1,71,106 കോടി രൂപ നിക്ഷേപിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ വര്‍ഷത്തെ ആദ്യമാസം വില്‍പ്പനയിലേക്ക്‌ തിരിയുകയാണ്‌ ചെയ്‌തത്‌

X
Top