ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

വളം സബ്സിഡി കുത്തനെ കൂട്ടി; 41,534 കോടിയുടെ അധിക ബാധ്യത

ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. വരാനിരിക്കുന്ന 2026-ലെ ഖാരിഫ് സീസണില്‍ യൂറിയ ഇതര വളങ്ങള്‍ക്കുള്ള സബ്സിഡി 10 മുതല്‍ 21 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ആഗോളതലത്തില്‍ വളം വില കുതിച്ചുയരുമ്പോഴും ഇതിന്റെ ഭാരം കര്‍ഷകരിലേക്ക് എത്താതിരിക്കാനാണ് സര്‍ക്കാര്‍ ഈ ചരിത്രപരമായ നീക്കം നടത്തിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന രണ്ടാമത്തെ വളമായ ഡിഎപി ഒരു ബാഗിന് (50 കിലോ) 1,350 രൂപയ്ക്ക് തന്നെ കര്‍ഷകര്‍ക്ക് തുടര്‍ന്നും ലഭിക്കും. ആഗോള വിപണിയില്‍ ഡിഎപി വില ടണ്ണിന് 770 ഡോളറിലേക്ക് കുതിച്ചെങ്കിലും, അധികമായി വരുന്ന ചെലവ് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വഹിക്കും.

ഏകദേശം 41,534 കോടി രൂപയാണ് ഇതിലൂടെ ഖജനാവിന് അധികമായി ചിലവ് വരുന്നത്. ഫോസ്ഫറസിനും സള്‍ഫറിനും കിലോയ്ക്ക് 21 ശതമാനം വീതം സബ്സിഡി വര്‍ദ്ധിപ്പിച്ചപ്പോള്‍ നൈട്രജന് 10 ശതമാനമാണ് വര്‍ദ്ധനവ്.

ഇന്ത്യയുടെ വളം ആവശ്യകതയുടെ വലിയൊരു ഭാഗവും ഗള്‍ഫ് മേഖലയെയാണ് ആശ്രയിച്ചിരിക്കുന്നത്. യൂറിയയുടെ 30 ശതമാനവും എല്‍എന്‍ജി ഇറക്കുമതിയുടെ 50 ശതമാനവും പശ്ചിമേഷ്യയില്‍ നിന്നാണ് വരുന്നത്. യുദ്ധം കാരണം യൂറിയ വില ടണ്ണിന് 700 ഡോളറായി വര്‍ദ്ധിച്ചത് ഇന്ത്യയുടെ വളം സമ്പദ് വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും സള്‍ഫര്‍, അമോണിയ തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ക്കായി ഇന്ത്യ ഇപ്പോഴും വിദേശ രാജ്യങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത ശ്രമങ്ങളുടെ ഭാഗമാണ് ഈ സബ്സിഡി വര്‍ദ്ധനവ്.

2027 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് എസ്റ്റിമേറ്റുകളെപ്പോലും മറികടക്കാന്‍ സാധ്യതയുള്ള ഈ അധിക ചിലവ്, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളില്‍ നിന്ന് ഇന്ത്യന്‍ കൃഷിയെ സംരക്ഷിക്കും.

ചൈനയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ വളം ഉപഭോക്താവായ ഇന്ത്യ, ഇത്തരം ശക്തമായ ഇടപെടലുകളിലൂടെ കാര്‍ഷിക മേഖലയുടെ സ്ഥിരതയാണ് ലക്ഷ്യമിടുന്നത്.

X
Top