ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

2030ല്‍ കേരളത്തില്‍ ഇ വാഹനങ്ങളുടെ എണ്ണം ഒന്നരക്കോടിയാകാമെന്ന് പഠനം

തിരുവനന്തപുരം: ഇ-വാഹനങ്ങളോടുള്ള കേരളത്തിന്റെ പ്രിയം കെ.എസ്.ഇ.ബി.ക്ക് പ്രഹരമായേക്കും. ഇ-വാഹനപ്പെരുപ്പം ഇങ്ങനെ തുടർന്നാൽ 2030-ൽ കേരളത്തിൽ ഇപ്പോൾ ഉപയോഗിക്കുന്നതിന്റെ ഇരട്ടിവൈദ്യുതി വേണ്ടിവരും. ഇ-മൊബിലിറ്റി പദ്ധതിയെപ്പറ്റിയുള്ള കെ.എസ്.ഇ.ബി.യുടെതന്നെ പഠനം വ്യക്തമാക്കുന്നതാണ് ഇക്കാര്യം.

2019-ൽ വെറും 481 ഇ-വാഹനങ്ങളാണ് ഉണ്ടായിരുന്നത്. നാലുവർഷംകൊണ്ട് ഇത് ഒരുലക്ഷം കവിഞ്ഞു. ഈ തോതിൽ വളർന്നാൽ 2030-ൽ അവയുടെ എണ്ണം ഒന്നരക്കോടിയാകുമെന്നാണ് നിഗമനം.

ഇപ്പോൾ സംസ്ഥാനത്ത് എല്ലാ ആവശ്യങ്ങൾക്കുമായി വേണ്ടിവരുന്നത് 2538.4 കോടി യൂണിറ്റ് വൈദ്യുതിയാണ്. എന്നാൽ, 2030-ൽ ഇ-വാഹനങ്ങൾക്കുമാത്രം 2700 കോടി യൂണിറ്റ് അധികം വേണ്ടിവരും. അതായത് ഇപ്പോൾ കേരളത്തിൽ ഉപയോഗിക്കുന്നതിന്റെ ഇരട്ടി വൈദ്യുതി.

മോട്ടോർ വാഹനവകുപ്പിന്റെ ബുധനാഴ്ചവരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ ഇ-വാഹനങ്ങളും ചേർത്ത് ഇപ്പോൾ ആകെയുള്ളത് 1.71 കോടി വാഹനങ്ങളാണ്. ഇതിൽ ഇ-വാഹനങ്ങൾ 1.10 ലക്ഷം. അപ്പോൾ, 2030-ൽ ഇ-വാഹനങ്ങൾമാത്രം ഒന്നരക്കോടി വരുമെന്ന നിഗമനം അതിശയോക്തിയാണെന്ന് തോന്നാം.

എന്നാൽ, കേരളത്തിൽ ഇ-വാഹനങ്ങളുടെ എണ്ണം പെരുകുന്നതിന്റെ വേഗം കണക്കിലെടുത്താണ് ഈ നിഗമനത്തെ കെ.എസ്.ഇ.ബി. ന്യായീകരിക്കുന്നത്. ഇരുചക്രവാഹനങ്ങളിലാണ് ഈ മാറ്റം വേഗത്തിൽ ഉണ്ടാവുക.

2026-ൽ ഇരുചക്ര ഇ-വാഹനങ്ങൾമാത്രം 40 ലക്ഷം കടക്കും. 2030 ആകുമ്പോൾ അവയുടെ എണ്ണം 1.20 കോടിയാവുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിൽ പകൽ ഇ-വാഹനങ്ങൾ ചാർജ്ചെയ്യുന്ന പ്രവണതയില്ല. പകൽ നിരത്തിലോടുന്ന വാഹനങ്ങൾ രാത്രിയിലാണ് ചാർജ് ചെയ്യുന്നത്. വാഹനചാർജിങ് കൂടുന്നതോടെ രാത്രിയിലെ മൊത്തം വൈദ്യുതി ആവശ്യകത കുതിച്ചുകയറും.

ബാറ്ററിയുടെ കാര്യക്ഷമതയിലും സാങ്കേതികവിദ്യയിലും ഉണ്ടാകാവുന്ന വളർച്ച വൈദ്യുതി ഉപഭോഗത്തെ സ്വാധീനിക്കാം. അതുകൂടി കണക്കിലെടുത്താണ് ഭാവിയിലെ വൈദ്യുതി ഉപഭോഗം കണക്കാക്കിയത്.

X
Top