വീട്ടിലും ലോക്കറിലും വെറുതെ ഇരിക്കുന്ന സ്വർണം നോട്ടമിട്ട് കേന്ദ്ര സർക്കാർ; ഇറക്കുമതി കുറയ്ക്കാന്‍ പദ്ധതികള്‍ഇന്ത്യ- ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽഇന്ധനവില 12 രൂപ വരെ കൂടിയേക്കും; കനത്ത നഷ്ടത്തിലെന്ന് കമ്പനികള്‍സാമ്പത്തിക ആഘാതം ചെറുക്കാൻ നീക്കം; ആർബിഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണംഏപ്രിലിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുറവ്

തെരഞ്ഞെടുപ്പ് പണനയ കമ്മിറ്റിയുടെ തീരുമാനങ്ങളെ സ്വാധീനിക്കില്ല – ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: പണനയ നിര്‍ണ്ണയത്തില്‍ തെരഞ്ഞെടുപ്പുകള്‍ സ്വാധീനം ചെലുത്തില്ലെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. വരും മാസങ്ങളില്‍ നിരവധി സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്.2024 ലാണ് ലോക്‌സഭ തെരഞ്ഞെടുപ്പ്.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ കേന്ദ്രബാങ്കും കേന്ദ്രസര്‍ക്കാറും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ ശക്തികാന്ത ദാസ് പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ നന്മയെക്കരുതിയുള്ള നീക്കങ്ങളായിരിക്കും പണനയ അവലോകന കമ്മിറ്റിയുടേത്. യോഗത്തില്‍ ഉരുത്തിരിയുന്ന കാര്യങ്ങള്‍ പരിഗണിച്ചാണ് കമ്മിറ്റി അവസാന തീരുമാനം കൈകൊള്ളുക.

പണപ്പെരുപ്പം നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്നും പണനയ അവലോകന യോഗം മികച്ച തീരുമാനങ്ങളെടുത്താലും ആഗോള,ആഭ്യന്തര സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്ഥിതി വ്യത്യാസപ്പെടാമെന്നും ഗവര്‍ണര്‍ പറഞഅഞു. ചെറുകിട പണപ്പെരുപ്പം നവംബറില്‍ 5.88 ശതമാനമായി കുറഞ്ഞിരുന്നു. തുടര്‍ച്ചയായ 10 മാസത്തിന് ശേഷം ആദ്യമായി ടോളറന്‍സ് പരിധിയായ 6 ശതമാനത്തില്‍ താഴെയെത്തി.

മെയ് 2022 തൊട്ട് റിപ്പോനിരക്ക് 255 ബേസിസ് പോയിന്റുയര്‍ത്താന്‍ തയ്യാറായതിനെ തുടര്‍ന്നാണിത്.നിലവില്‍ 6.25 ശതമാനമാണ് റിപ്പോ നിരക്ക്.

X
Top