തുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഡിഎല്‍എഫിന്റെ ഓഫീസില്‍ ഇഡി പരിശോധന

മുംബൈ: റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ ഡിഎല്‍എഫിന്റെ ഗുരുഗ്രാമിലെ സ്ഥാപനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി.

മറ്റൊരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ സൂപ്പര്‍ടെക്കിനെതിരായ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇഡി ഡിഎല്‍എഫില്‍ പരിശോധന നടത്തിയത്. ചില രേഖകള്‍ ഇഡി കണ്ടെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ജൂണില്‍ ഇഡി രാം കിഷോര്‍ അറോറ എന്ന സൂപ്പര്‍ടെക് പ്രൊമോട്ടറെ അറസ്റ്റ് ചെയ്തിരുന്നു.

1988-ല്‍ സ്ഥാപിതമായ സൂപ്പര്‍ടെക് ലിമിറ്റഡ്, ഡല്‍ഹി നാഷണല്‍ ക്യാപിറ്റല്‍ റീജിയനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനമാണ്.

ഏകദേശം 80,000 അപ്പാര്‍ട്ടുമെന്റുകളുടെ നിര്‍മാണവും വിതരണവും പൂര്‍ത്തിയാക്കിയിട്ടുണ്ട് സൂപ്പര്‍ടെക്ക്.

കഴിഞ്ഞ വര്‍ഷം മുതല്‍ കമ്പനി പ്രതിസന്ധിയിലാണ്.

2022 ഓഗസ്റ്റില്‍, നോയിഡ എക്‌സ്പ്രസ്‌വേയില്‍ സ്ഥിതി ചെയ്യുന്ന ഇരട്ട ഗോപുരങ്ങളായ അപെക്‌സും സെയാനെയും സുപ്രീം കോടതി ഉത്തരവനുസരിച്ച് പൊളിച്ചുമാറ്റിയതു സൂപ്പര്‍ടെക്കിന് വലിയ തിരിച്ചടിയാണു സമ്മാനിച്ചത്.

ഡല്‍ഹി, ഹരിയാന, യുപി എന്നിവിടങ്ങളില്‍ സൂപ്പര്‍ടെക്കിനും അതിന്റെ ഗ്രൂപ്പ് കമ്പനികള്‍ക്കുമെതിരേ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 26 എഫ്‌ഐആറുകളാണ് ഇപ്പോള്‍ ഇഡി നടത്തുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിന് ആധാരം.

670 ഓളം വരുന്ന ആളുകള്‍ക്ക് ഭവനം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് 164 കോടി രൂപ വഞ്ചിച്ചതിനാണു സൂപ്പര്‍ടെക്കിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

X
Top