ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

എബോള വൈറസ് ബാധ ഭീതി: ഇന്ത്യ-ആഫ്രിക്ക ഉച്ചകോടി മാറ്റിവെച്ചു

ദില്ലി: പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ നടത്താനിരുന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടി മാറ്റിവെച്ചു. ഈ മാസം ദില്ലിൽ നടക്കേണ്ടയിരുന്ന ഉച്ചകോടിയാണ് മാറ്റിവെച്ചത്. ആഫ്രിക്കൻ യൂണിനുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനായി നിശ്ചയിച്ചിരുന്ന ഈ ഉന്നതതല യോഗം സ്ഥിതിഗതികൾ ശാന്തമായ ശേഷം മാത്രമേ ഇനി നടക്കുകയുള്ളു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ അമ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള ഭരണത്തലവന്മാരും പ്രതിനിധികളുമാണ് ഈ ഉച്ചകോടിയിൽ പങ്കെടുക്കേണ്ടിയിരുന്നത്.

ഒരേസമയം ഇത്രയധികം വിദേശ പ്രതിനിധികൾ എത്തുമ്പോൾ ഉണ്ടായേക്കാവുന്ന ആരോഗ്യ സുരക്ഷാ വെല്ലുവിളികളും വൈറസ് വ്യാപന സാധ്യതയും മുൻകൂട്ടി കണ്ടാണ് തീരുമാനം. ഉച്ചകോടി മാറ്റിവെച്ചെങ്കിലും ആഫ്രിക്കൻ യൂണിയനുമായുള്ള നയതന്ത്ര ചർച്ചകളും മറ്റ് ഔദ്യോഗിക ആശയവിനിമയങ്ങളും തടസ്സമില്ലാതെ തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി.

അതേസമയം, എബോള ബാധിത പ്രദേശങ്ങളിൽ നിന്നുള്ള യാത്രാ നിയന്ത്രണങ്ങളും വിമാനത്താവളങ്ങളിലെ പരിശോധനകളും ഇന്ത്യ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. വൈറസ് ബാധയുള്ള രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം പ്രത്യേക നിർദ്ദേശങ്ങൾ നൽകി. അന്താരാഷ്ട്ര സാഹചര്യങ്ങൾ മെച്ചപ്പെടുന്ന സമയത്ത് ലോകാരോഗ്യ സംഘടനാ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് ഉച്ചകോടി വീണ്ടും നടത്തും.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസിന്റെ അതീവ അപകടകരമായ ഒരു പുതിയ വകഭേദം പടർന്നുപിടിക്കുന്നതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഇതിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

X
Top