രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

സ്വർണത്തിന് ഇ-വേ ബിൽ നാളെ മുതൽ

കൊച്ചി: സ്വർണത്തിന് ഇ-വേ ബിൽ ജനുവരി ഒന്നുമുതൽ നിർബന്ധം. വ്യാപാര ആവശ്യങ്ങൾക്കുള്ള 10 ലക്ഷം രൂപയ്ക്കുമേൽ മതിക്കുന്ന സ്വർണാഭരണം ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനാണ് ഇ-വേ ബിൽ വേണ്ടത്. വ്യക്തികൾ സ്വകാര്യ ആവശ്യത്തിന് കൊണ്ടുപോകുന്ന സ്വർണത്തിന് ഇ-വേ ബിൽ വേണ്ട.

സ്വകാര്യ വ്യക്തികൾക്ക് 500 ഗ്രാം വരെ സ്വർണം (ഏകദേശം 35 ലക്ഷം രൂപവരെ വില) കൈവശം വയ്ക്കാം. അതേസമയം, അതു വാങ്ങിയതിന്റെയോ കൈമാറിക്കിട്ടിയതിന്റെയോ രേഖകൾ കൈവശം വച്ച് വ്യാപാര ആവശ്യത്തിനുള്ളതല്ല എന്ന് ബോധ്യപ്പെടുത്താൻ കഴിയണം.

സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് കഴിഞ്ഞവർഷത്തെ ജിഎസ്ടി കൗൺസിലിൽ കേരളത്തിന്റെ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ്. തുടർന്നാണ്, ഇതു സംബന്ധിച്ച പരിധികളും ചട്ടവും നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകിയത്.

ഇതുപ്രകാരമാണ് കഴിഞ്ഞദിവസം സംസ്ഥാന ജിഎസ്ടി വകുപ്പ് ഇ-വേ ബിൽ സംബന്ധിച്ചവിജ്ഞാപനം പുറത്തിറക്കിയതും. അതേസമയം, ഇ-വേ ബില്ലിന്റെ പരിധിയും 500 ഗ്രാം ആയി ഉയർത്തണമെന്ന ആവശ്യം വ്യാപാരികൾ ഉയർത്തിയിട്ടുണ്ട്.

X
Top