യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

സ്വർണത്തിന് ഇ-വേ ബിൽ നാളെ മുതൽ

കൊച്ചി: സ്വർണത്തിന് ഇ-വേ ബിൽ ജനുവരി ഒന്നുമുതൽ നിർബന്ധം. വ്യാപാര ആവശ്യങ്ങൾക്കുള്ള 10 ലക്ഷം രൂപയ്ക്കുമേൽ മതിക്കുന്ന സ്വർണാഭരണം ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനാണ് ഇ-വേ ബിൽ വേണ്ടത്. വ്യക്തികൾ സ്വകാര്യ ആവശ്യത്തിന് കൊണ്ടുപോകുന്ന സ്വർണത്തിന് ഇ-വേ ബിൽ വേണ്ട.

സ്വകാര്യ വ്യക്തികൾക്ക് 500 ഗ്രാം വരെ സ്വർണം (ഏകദേശം 35 ലക്ഷം രൂപവരെ വില) കൈവശം വയ്ക്കാം. അതേസമയം, അതു വാങ്ങിയതിന്റെയോ കൈമാറിക്കിട്ടിയതിന്റെയോ രേഖകൾ കൈവശം വച്ച് വ്യാപാര ആവശ്യത്തിനുള്ളതല്ല എന്ന് ബോധ്യപ്പെടുത്താൻ കഴിയണം.

സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് കഴിഞ്ഞവർഷത്തെ ജിഎസ്ടി കൗൺസിലിൽ കേരളത്തിന്റെ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ്. തുടർന്നാണ്, ഇതു സംബന്ധിച്ച പരിധികളും ചട്ടവും നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകിയത്.

ഇതുപ്രകാരമാണ് കഴിഞ്ഞദിവസം സംസ്ഥാന ജിഎസ്ടി വകുപ്പ് ഇ-വേ ബിൽ സംബന്ധിച്ചവിജ്ഞാപനം പുറത്തിറക്കിയതും. അതേസമയം, ഇ-വേ ബില്ലിന്റെ പരിധിയും 500 ഗ്രാം ആയി ഉയർത്തണമെന്ന ആവശ്യം വ്യാപാരികൾ ഉയർത്തിയിട്ടുണ്ട്.

X
Top