ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

കറന്‍സി നോട്ടുകളില്‍ എഴുതിയാല്‍ അവ അസാധുവാകുമോ?

ന്യൂഡല്‍ഹി: 2000, 500, 200, 100, 50, 20 രൂപ നോട്ടുകളില്‍ എന്തെങ്കിലും എഴുതിയതായി കണ്ടാല്‍ ഭയപ്പെടേണ്ട. അവ സാധുവാണ്. കറന്‍സിയില്‍ എന്തെങ്കിലും എഴുതുന്ന പക്ഷം അത് അസാധുവാകില്ലെന്നും നിയമപരമായ ടെന്‍ഡറായി തുടരുമെന്നും ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) വ്യക്തമാക്കി.

എന്നാല്‍ കുത്തിക്കുറിക്കുന്നത് ശരിയായ കീഴ് വഴക്കമല്ല. അത് കറന്‍സികളെ നാശമാക്കുകയും ആയുസ് കുറയ്ക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വ്യാജമാണെന്ന് ഔദ്യോഗിക വസ്തുത പരിശോധകരായ പിഐബി ഫാക്ട് ചെക്ക് ആര്‍ബിഐയെ ഉദ്ദരിച്ച് പറഞ്ഞു.

പുതിയ നോട്ടുകളില്‍ എന്തെങ്കിലും എഴുതിയാല്‍ അത് അസാധുവാകുമെന്നായിരുന്നു വ്യാജ സന്ദേശം. “‘ഇല്ല, സ്‌ക്രൈബ്ലിംഗ് ഉള്ള ബാങ്ക് നോട്ടുകള്‍ അസാധുവല്ല, നിയമപരമായ ടെന്‍ഡറായി അത് തുടരും,” പിഐഫി ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്യുന്നു. അതേസമയം നോട്ടില്‍ ഒന്നും എഴുതരുത്.

“ക്ലീന്‍ നോട്ട് പോളിസി പ്രകാരം, കറന്‍സി നോട്ടുകളില്‍ എഴുതരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു, അത് അവയെ നശിപ്പിക്കുകയും ആയുസ്സ് കുറയ്ക്കുകയും ചെയ്യുന്നു,” പിഐബി വ്യക്തമാക്കി.

X
Top