പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

ഐപിഒ: കരട് രേഖകള്‍ പുന:സമര്‍പ്പിക്കാന്‍ ഡിജിറ്റ് ഇന്‍ഷൂറന്‍സിനോടാവശ്യപ്പെട്ട് സെബി

ന്യൂഡല്‍ഹി: ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) കരട് രേഖകള്‍ പുന:സമര്‍പ്പിക്കാന്‍, സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഡിജിറ്റ് ഇന്‍ഷൂറന്‍സിനോടാവശ്യപ്പെട്ടു. ചില നിബന്ധനകള്‍ പാലിക്കുന്നതില്‍ ഇന്‍ഷൂറന്‍സ് കമ്പനി പരാജയപ്പെട്ടുവെന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ നിരീക്ഷിക്കുന്നു. പ്രമുഖ കനേഡിയന്‍ നിക്ഷേപകന്‍ പ്രേം വാട്‌സയ്ക്കും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയ്ക്കും പങ്കാളിത്തമുള്ള കമ്പനിയാണ് ഡിജിറ്റ്.

3.5 ബില്യണ്‍ ഡോളറാണ് സീക്വായ കാപിറ്റല്‍ കണക്കാക്കുന്ന മൂല്യം. ഇത് രണ്ടാം തവണയാണ് സെബി, കമ്പനിയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) മടക്കുന്നത്. സെപ്തംബറിലാണ് ഇതിന് മുന്‍പ് സെബി ഐപിഒ മരവിപ്പിക്കാന്‍ തീരുമാനിക്കുന്നത്.

1250 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 10.94 കോടി ഓഹരികളുമുള്‍പ്പെടുന്ന ഓഫര്‍ ഫോര്‍ സെയ്ലുമാണ് കമ്പനി ഐപിഒ ലക്ഷ്യമിട്ടത്.മൂലധന അടിസ്ഥാനം വര്‍ധിപ്പിക്കുന്നതിനും കോര്‍പറേറ്റ് ഉദ്ദേശങ്ങള്‍ക്കും സോള്‍വെന്‍സി നിലനിര്‍ത്താനും ഉദ്ദേശിച്ചായിരുന്നു ഫ്രഷ് ഇഷ്യു.ഇന്‍ഷൂറന്‍സ് രംഗത്തെ മുതിര്‍ന്ന വ്യക്തി കാമേഷ് ഗോയല്‍ 2016 ലാണ് ഗോ ഡിജിറ്റ് സ്ഥാപിക്കുന്നത്.

പിന്നീട് കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വസ്റ്റയുടെ ഫെയര്‍ഫാക്സ് ഗ്രൂപ്പ്, ക്രിക്കറ്റര്‍ വിരാട് കോലി എന്നിവര്‍ പങ്കാളിത്തം നേടി. ഫയര്‍ഫാക്സിന് പുറമെ സിക്വായ കാപിറ്റല്‍, എ91 പാര്‍ട്ട്നേഴ്സ്, ഫെയറിംഗ് കാപിറ്റല്‍ എന്നിവയ്ക്കും 400 മില്ല്യണ്‍ ഡോളറിലധികം നിക്ഷേപമുണ്ട്.

X
Top