ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിൽ ഇടിവ്

ബെംഗളൂരു: നടപ്പുസാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി കുറഞ്ഞു. മുന്‍പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണ്‍ പാദത്തിലെ കയറ്റുമതിയില്‍ അഞ്ച് ശതമാനം കുറവാണുണ്ടായത്. 37 മില്യണ്‍ യൂണിറ്റ് സമാര്‍ട്ട് ഫോണുകളാണ് കഴിഞ്ഞപാദത്തില്‍ കയറ്റുമതി ചെയ്തത്. എന്നാല്‍ മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ ഒമ്പത് ശതമാനം വര്‍ധനവാണിത്. കോവിഡ് തരംഗത്തെ തുടര്‍ന്ന് 2021 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ വില്‍പ്പനയില്‍ വന്‍ ഇടിവുണ്ടായിരുന്നു.

19 ശതമാനം വിഹിതവുമായി ഷവോമിയാണ് മുന്നിലുള്ളത്. സാംസങ്, റിയല്‍മി, വിവോ, ഒപ്പോ എന്നിവയാണ് വിപണിവിഹിതത്തില്‍ യഥാക്രമം ഷവോമിക്ക് പിന്നലുള്ളത്. ജൂണ്‍ പാദത്തില്‍ ഡിമാന്റ് കുറഞ്ഞതാണ് വില്‍പ്പനയില്‍ ഇടിവുണ്ടാകാന്‍ കാരണം.

ഘടകങ്ങളുടെ ക്ഷാമം, പണപ്പെരുപ്പം, എന്‍ട്രി ലെവല്‍ വിഭാഗത്തിലെ വര്‍ധിച്ചുവരുന്ന മത്സരം എന്നിവയുടെ ഫലമായി ഷവോമിയുടെ പങ്കാളിത്തം മുന്‍വര്‍ഷത്തെ 26 ശതമാനത്തില്‍നിന്ന് 19 ശതമാനമായാണ് കുറഞ്ഞത്. എന്നാല്‍, സാംസങ് മുന്‍വര്‍ഷത്തേക്കാള്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 20,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകളുടെ വില്‍പ്പന കാരണം ശരാശരി വില്‍പ്പന വിലയും 10 ശതമാനം ഉയര്‍ന്ന് 18,600 രൂപയായി.

X
Top