‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

നാലാംപാദ അറ്റാദായം 61 ശതമാനം ഉയര്‍ത്തി കമ്മിന്‍സ് ഇന്ത്യ

ന്യൂഡല്‍ഹി: നാലാംപാദ അറ്റാദായം 61 ശതമാനം ഉയര്‍ത്തിയിരിക്കയാണ് ഡീസല്‍, നാച്ച്വറല്‍ ഗ്യാസ് എഞ്ചിന്‍ നിര്‍മ്മാതാക്കളായ കമ്മിന്‍സ് ഇന്ത്യ. മികച്ച ആഭ്യന്തര, അന്തര്‍ദ്ദേശീയ ഡിമാന്റാണ് ശക്തമായ പ്രകടനം നടത്താന്‍ സഹായിച്ചത്.349 കോടി രൂപയാ് കമ്പനി രേഖപ്പെടുത്തിയ ഏകീകൃത നികുതി കഴിച്ചുള്ള ലാഭം.

വരുമാനം 28 ശതമാനം ഉയര്‍ന്ന് 1897 കോടി രൂപയായി.സിപിസിബി 4 + മാനദണ്ഡങ്ങള്‍ക്കായി, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2023 ഡിസംബര്‍ 31 വരെ സിപിസിബി 2 ജനറേറ്റര്‍ സെറ്റുകള്‍ വില്‍ക്കാന്‍ അനുവദിച്ചിട്ടുണ്ട്, കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.അതിനുശേഷം പുതിയ എമിഷന്‍ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി വൈദ്യുതി ഉല്‍പാദന വിപണി വികസിക്കും.

എന്നാല്‍, ജിയോ-പൊളിറ്റിക്കല്‍, വിതരണ ശൃംഖല അവസ്ഥകള്‍ പ്രവചനാതീതമായി തുടരുന്നു. ശക്തമായ ബാലന്‍സ് ഷീറ്റും സാങ്കേതികവിദ്യയിലെ വിവേകപൂര്‍ണ്ണമായ നിക്ഷേപവും ഉപയോഗിച്ച് ഏത് വെല്ലുവിളികളെയും നേരിടും. ഭാവി അനുമാനങ്ങള്‍ വെളിപെടുത്താന്‍ കമ്പനി തയ്യാറായില്ല.

നിലവിലെ അനിശ്ചിതത്വം കാരണമാണിത്. വൈദ്യുതി ഉല്‍പാദനം, വ്യാവസായിക, ഓട്ടോമോട്ടീവ് മേഖലകള്‍ എന്നിവയ്ക്കായി എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനി, ഡീസല്‍ എഞ്ചിനുകളുടെ ആവശ്യം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.

ശക്തമായ വാഹന വില്‍പ്പനയില്‍ നിന്ന് പ്രയോജനം ലഭിച്ചു.കോവിഡുമായി ബന്ധപ്പെട്ട തടസ്സങ്ങളും ചിപ്പ് ക്ഷാമവും ലഘൂകരിച്ചതിനെ തുടര്‍ന്നാണ് ഓട്ടോമോട്ടീവ് കമ്പനികള്‍ മികച്ച വില്‍പന നടത്തിയത്.

X
Top