എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

ജൂണ്‍ മുതല്‍ യുഎഇയില്‍ കോര്‍പ്പറേറ്റ് നികുതി

മുന്‍പ് പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് നികുതി വരുന്ന ജൂണ്‍ ഒന്നു മുതല്‍ യുഎഇയില്‍ നടപ്പിലാക്കിത്തുടങ്ങും. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ലാഭത്തിന്റെ ഒന്‍പത് ശതമാനമാണ് കോര്‍പ്പറേറ്റ് നികുതിയായി അടയ്ക്കേണ്ടി വരിക.

വര്‍ഷത്തില്‍ 3,75,000 ദിര്‍ഹമോ അതില്‍ കൂടുതലോ ലാഭം ലഭിക്കുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമാണ് നിയമം ബാധകമാകുക.

ഇടത്തരം ചെറുകിട സംരംഭങ്ങളെ ഈ നിയമത്തില്‍നിന്ന് ഒഴിവാക്കാനാണ് കോര്‍പ്പറേറ്റ് നികുതിക്ക് ഗവണ്‍മെന്റ് ഈ പരിധി നിശ്ചയിച്ചിരിക്കുന്നത്. കമ്പനിയുടെ ലാഭത്തില്‍നിന്നാണ് നികുതി അടയ്ക്കേണ്ടത്. ആകെ വിറ്റുവരവ് ഈ ഇനത്തില്‍ കണക്കാക്കില്ല.

ലോകത്തെ മിക്ക രാജ്യങ്ങളും കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും ഏറ്റവും കുറഞ്ഞ നികുതി യുഎഇയുടേതാണ്. ചില രാജ്യങ്ങള്‍ യുഎഇ നിശ്ചയിച്ചതിന്റെ ഇരട്ടിയിലധികം കോര്‍പ്പറേറ്റ് നികുതിയായി ഈടാക്കുന്നുമുണ്ട്.

X
Top