യുഎസ് തീരുവ; വ്യവസായ മന്ത്രിയുമായി ചർച്ച നടത്തി ബാങ്കുകളുടെ സമിതിബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച പിശകുകളെ കുറ്റകൃത്യ പരിധിയില്‍ നിന്നൊഴിവാക്കുംയുഎസ് തീരുവയുടെ ദീര്‍ഘകാല പ്രത്യാഘാതം കുറവായിരിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ഇന്ത്യയുടെ വ്യാപാര കമ്മി ജൂലൈയില്‍ 27.35 ബില്യണ്‍ ഡോളറായി ഉയര്‍ന്നുഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തി എസ്ആന്റ്പി ഗ്ലോബല്‍

വിനോദ മേഖലയിൽ ആഗോള പങ്കാളിത്തം വർധിപ്പിക്കാൻ കോൺടെന്റ് ഇന്ത്യ സമ്മിറ്റ് 2026

കൊച്ചി: വിനോദസഞ്ചാര മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനായി, കോൺടെന്റ് ഇന്ത്യ സമ്മിറ്റ് 2026. മുംബൈയിലെ താജ് ലാൻഡ്‌സ് എന്റിൽ മാർച്ച് 16 മുതൽ 18 വരെയാണ് സമ്മിറ്റ് നടക്കുക. ആഭ്യന്തര കോണ്ടന്റ് മേഖലയിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുകയാണ് മൂന്ന്സ ദിവസം നീളുന്ന സമ്മിറ്റിന്റെ ലക്ഷ്യം. പാനൽ ചർച്ചകൾ, പ്രത്യേക സ്ക്രീനിംഗുകൾ, നെറ്റ്‌വർക്കിംഗ് സെഷനുകൾ എന്നിവ സമ്മിറ്റിന്റെ ഭാ​ഗമാകും. 2040 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം പ്രതി വർഷം 25.5 ബില്യൺ പൗണ്ട് അധികമായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്ന കരാറിൽ ഇന്ത്യയും യുകെയും ഒപ്പുവച്ചത് സമ്മിറ്റിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

തന്ത്രപരമായ അന്താരാഷ്ട്ര സഹകരണങ്ങളിലൂടെ കോൺടെന്റ് മേഖലയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ ലക്ഷ്യമിടുന്ന സമ്മിറ്റിന്റെ വിശാലമായ ദൗത്യത്തിന് പുതിയ സാഹചര്യം ശക്തമായ പിന്തുണ നല്കും.ഇന്ത്യയുടെ വിനോദ സമ്പദ്‌വ്യവസ്ഥയ്ക്ക് പുത്തനുണർവ് നല്കുന്ന രീതിയിലാണ് കോൺടെന്റ് ഇന്ത്യ സമ്മിറ്റിന്റെ രൂപകല്പന.  ആഗോളതലത്തിൽ ശ്രേദ്ധയാകർഷിക്കുന്ന രീതിയിലുള്ള ഹൈബ്രിഡ് ഉള്ളടക്കം സൃഷ്ടിക്കുക, അന്താരാഷ്ട്ര പ്രൊഡക്ഷൻ ഹൗസുകളെ ആകർഷിക്കുക, എഐയിലും പോസ്റ്റ്-പ്രൊഡക്ഷനിലും ഇന്ത്യയുടെ കഴിവുകൾ പ്രദർശിപ്പിക്കുക എന്നിവയും സമ്മിറ്റിന്റെ ലക്ഷ്യങ്ങളാണ്.

സമ്മിറ്റ് വിനോദ മേഖലയിലെ വിവിധ ഫണ്ടിംഗ് മോഡലുകളും  അവലോകനം ചെയ്യും. 2025 ഏപ്രിലിൽ നടന്ന കോൺടെന്റ് ഇന്ത്യ സമ്മിറ്റ്, അന്താരാഷ്ട്ര വിപണിയിൽ പുതിയ പങ്കാളിത്തങ്ങൾ സൃഷ്ടിക്കാൻ അവസരമുണ്ടെന്ന വസ്തുത മനസിലാക്കിത്തനെന്നും  പ്രാദേശികമായി പ്രവർത്തിക്കാൻ കഴിയുന്നതും ലോക വേദിയിൽ വിജയകരമാകുന്നതുമായ പുതിയ കൊണ്ടെന്റുകളിലേക്കാണ് 2026 സമ്മിറ്റ് ശ്രേദ്ധകേന്ദ്രീകരിക്കുന്നതെന്നും, സി21മീഡിയ എഡിറ്റർ-ഇൻ-ചീഫ് ആന്റ് മാനേജിംഗ് ഡയറക്ടർ മിസ്റ്റർ ഡേവിഡ് ജെൻകിൻസൺ പറഞ്ഞു. സമ്മിറ്റിൽ പങ്കെടുക്കുന്നതിനുളള രജിസ്ട്രേഷൻ ആരംഭിച്ചു.

X
Top