പെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ആർബിഐ ഗവർണർഇന്ത്യ-യുഎസ് വ്യാപാര കരാർ: ആദ്യ ഘട്ടം ജൂലൈ പകുതിയോടെ ഒപ്പുവെച്ചേക്കുംരൂപയുടെ മൂല്യം മൂന്നക്കത്തിലേക്ക് ഇടിഞ്ഞേക്കുമെന്ന ആശങ്കകളെ തള്ളിക്കളഞ്ഞ് ഷാമിക രവിപാചക എണ്ണയുടെ വിൽപ്പനയിൽ വമ്പൻ മാറ്റം നടപ്പിലാക്കി കേന്ദ്രസർക്കാർസാമ്പത്തിക രംഗത്ത് കൂടുതൽ‍ ഇടപെടലുകൾക്ക് കേന്ദ്രസർക്കാർ

ക്രൂഡ് വിലയിലെ ഇടിവ് ഉപഭോക്താക്കൾക്ക് ലഭിക്കില്ല

കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില മൂക്കുകുത്തിയെങ്കിലും ആഭ്യന്തര ഉപഭോക്താക്കള്‍ക്ക് ഗുണമാകില്ല. വ്യാഴാഴ്ച്ച ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 59 ഡോളറിലേക്കാണ് താഴ്ന്നത്.

പുതിയ സാഹചര്യത്തില്‍ വരുമാന നഷ്‌ടം നേരിടാൻ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ ഇനിയും കൂട്ടുമെന്നാണ് വിലയിരുത്തുന്നത്. സർക്കാരിന് വരുമാന നഷ്ടം ഉണ്ടാകാതിരിക്കാനും സാമ്പത്തിക ഞെരുക്കം ഒഴിവാക്കാനുമാണ് തീരുവ കൂട്ടുന്നത്.

തീരുവ വർദ്ധനയുടെ ബാദ്ധ്യത പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഏറ്റെടുക്കുന്നതിനാല്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്പന വില കൂടില്ലെന്നതാണ് ആശ്വാസം.

രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ഇടിഞ്ഞതിനാല്‍ പെട്രോള്‍, ഡീസല്‍ ഉത്പാദന ചെലവ് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വർഷം മാർച്ച്‌ 14ന് ശേഷം ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചിട്ടില്ല.

ജനുവരി മുതല്‍ മാർച്ച്‌ വരെയുള്ള മൂന്ന് മാസങ്ങളില്‍ പൊതുമേഖല കമ്പനികളായ ബി.പി.സി.എല്‍, ഐ.ഒ.സി, എച്ച്‌.പി.സി.എല്‍ എന്നിവ മികച്ച പ്രവർത്തന ലാഭമാണ് നേടിയത്.

X
Top