അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

52 ആഴ്ചയിലെ ഉയരം കുറിച്ച് കോള്‍ ഇന്ത്യ

ന്യൂഡല്‍ഹി: എക്‌സ് ഡിവിഡന്റ് തീയതിയായ വ്യാഴാഴ്ച കോള്‍ ഇന്ത്യ ഓഹരി 52 ആഴ്ചയിലെ ഉയരം രേഖപ്പെടുത്തി. 226.80 രൂപയിലാണ് ഓഹരിയുള്ളത്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3 രൂപയാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്.

യോഗ്യരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനായുള്ള റെക്കോര്‍ഡ് തീയതി ഓഗസ്റ്റ് 12 ആണ്.

ഓഹരി വില ചരിത്രം
2022 ല്‍ പ്രവേശിച്ച ശേഷം അപ് ട്രെന്‍ഡിലാണ് കോള്‍ ഇന്ത്യ ഓഹരി. കഴിഞ്ഞമാസം മാത്രം 13 ശതമാനം നേട്ടമുണ്ടാക്കിയ സ്‌റ്റോക്ക് ആറുമാസത്തില്‍ 30 ശതമാനം ഉയര്‍ന്നു. നിലവില്‍ 52 ആഴ്ചയിലെ ഉയരത്തിലാണുള്ളത്.

കമ്പനി
1973ല്‍ രൂപീകൃതമായ കോള്‍ ഇന്ത്യ ലാര്‍ജ് ക്യാപ്പ് പൊതുമേഖല കമ്പനിയാണ്. ( വിപണി മൂല്യം 103718.72 കോടി രൂപ). മൈനിംഗ് മേഖലയാണ് പ്രവര്‍ത്തനരംഗം. കല്‍ക്കരിയും മറ്റ് പ്രവര്‍ത്തനവരുമാനങ്ങളുമാണ് വരുമാന സ്രോതസ്സുകള്‍.

ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 34495.71 കോടി രൂപയുടെ വരുമാനം നേടി. തൊട്ടുമുന്നത്തെ പാദത്തേക്കാള്‍ 18.60 ശതമാനം കൂടുതലാണിത്. ലാഭം 6714.24 കോടി രൂപയാക്കി വര്‍ധിപ്പിക്കാനും കമ്പനിയ്ക്കായി.

66.13 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്. 6.94 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരും 21.76ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.

X
Top