ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഒഴിവാക്കി, അംബുജ സിമന്റ് പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ത്ത് ജെഫറീസിലെ ക്രിസ് വുഡ്

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലെ മുഴുവന്‍ ഓഹരികളും വിറ്റൊഴിവാക്കിയിരിക്കയാണ് ജെഫറീസ് ഇക്വിറ്റി സ്ട്രാറ്റജി ആഗോള തലവന്‍ ക്രിസ് വുഡ്. 5 ശതമാനമായിരുന്നു ജെഫറീസ് പോര്‍ട്ട്‌ഫോളിയോയില്‍ റിലയന്‍സിന്റെ വിഹിതം.

ഇതിനെ പുറമെ ആക്‌സിസ് ബാങ്ക് ഓഹരികള്‍ ഒഴിവാക്കുകയും ഐസിഐസിഐ ബാങ്ക്, ആര്‍ഇസി, ജെഎസ്ഡബ്ല്യു എനര്‍ജി എന്നിവ ഒരു ശതമാനം കുറയ്ക്കുകയും ചെയ്തു. അതേസമയം അംബുജ സിമന്റ്, ലെ ട്രാവന്യൂസ് ടെക്‌നോളജി, ലെമണ്‍ ഹോട്ടല്‍സ് എന്നിവ പുതിയതായി ചേര്‍ത്തിട്ടുണ്ട്. 4 ശതമാനമാണ് ഇവയുടെ വെയ്‌റ്റേജ്.

അംബുജ സിമന്റ് പോര്‍ട്ട്‌ഫോളിയോയിലെ രണ്ടാമത്തെ അദാനി കമ്പനിയാണ്. 6 ശതമാനം വിഹിതമുള്ള അദാനി പോര്‍ട്ട്‌സാണ് മറ്റൊന്ന്. സിമന്റ് ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ചതിനെത്തുടര്‍ന്നാണ് അംബുജ സിമന്റ് പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ത്തത്. ആഗോള ബ്രോക്കറേജ് സ്ഥാപനം എച്ച്എസ്ബിസി, അംബുജ സിമന്റ് ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി.

X
Top