Alt Image
സ്വർണം മറികടന്നത് സാമ്പത്തിക മാന്ദ്യത്തിനും കോവിഡിനും ശേഷമുണ്ടായ കുതിപ്പ്പുതിയ അടിസ്ഥാന വര്‍ഷത്തില്‍ വിലക്കയറ്റത്തില്‍ 2.75% വര്‍ധനചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി; 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അംഗീകാരംകൊച്ചി മെട്രോ രണ്ടാംഘട്ടം: 1,016 കോടിയുടെ വായ്പയ്ക്ക് സർക്കാർ അനുമതിവിദേശത്തേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് കുറയുന്നു

മെയ് മാസത്തില്‍ ചൈനയുടെ കയറ്റുമതി വര്‍ധിച്ചത് 4.8% മാത്രം

ബെയ്‌ജിങ്‌: മെയ് മാസത്തില്‍ ചൈനയുടെ കയറ്റുമതി 4.8 ശതമാനം വര്‍ദ്ധിച്ചു. ഇത് പ്രതീക്ഷിച്ചതിലും കുറവാണ്. യുഎസിലേക്കുള്ള കയറ്റുമതി ഏകദേശം 10 ശതമാനം കുറയുകയും ചെയ്തു. തിങ്കളാഴ്ച പുറത്തിറക്കിയ കസ്റ്റംസ് കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇറക്കുമതിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 3.4 ശതമാനം ഇടിവുണ്ടായി. ഇത് 103.2 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാര മിച്ചം അവശേഷിപ്പിച്ചു. മെയ് മാസത്തില്‍ ചൈന അമേരിക്കയിലേക്ക് 28.8 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതി നടത്തിയപ്പോള്‍, യുഎസില്‍ നിന്നുള്ള ഇറക്കുമതി 7.4 ശതമാനം ഇടിഞ്ഞ് 10.8 ബില്യണ്‍ യുഎസ് ഡോളറിലെത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ചൈനയുടെ ഏപ്രില്‍ മാസത്തിലെ കയറ്റുമതി 8.1 ശതമാനം ഉയര്‍ന്നിരുന്നു.സമയപരിധിക്ക് മുമ്പ് ഉയര്‍ന്ന താരിഫുകള്‍ മറികടക്കാന്‍ ബിസിനസുകള്‍ തിടുക്കം കാണിച്ചതാണ് ഇതിന് കാരണമായത്. എന്നാല്‍ പിന്നീട് കയറ്റുമതി ഇടിയുകയായിരുന്നു.

ചര്‍ച്ചകള്‍ക്ക് സമയം അനുവദിക്കുന്നതിനായി താരിഫ് വര്‍ദ്ധനവ് നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബെയ്ജിംഗുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. യുഎസ്-ചൈന ചര്‍ച്ചകളുടെ അടുത്ത റൗണ്ട് ബ്രിട്ടനില്‍ നടക്കും.

X
Top