‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

കോര്‍പറേറ്റ് വരുമാനത്തില്‍ വന്‍ ഉയര്‍ച്ച പ്രതീക്ഷിച്ച് കൊട്ടക്ക് ഇക്വിറ്റീസ് സിഇഒ

മുംബൈ: വരുന്ന മൂന്ന് പാദങ്ങളില്‍ കോര്‍പറേറ്റ് വരുമാനം മെച്ചപ്പെടുമെന്ന് കൊടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് സിഇഒ പ്രതിക് ഗുപ്ത പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ നിരക്ക് കുറയ്ക്കല്‍, മികച്ച മണ്‍സൂണ്‍, ഡിമാന്റ് വര്‍ദ്ധനവ്, സര്‍ക്കാര്‍ മൂലധന ചെലവ് ഉയര്‍ത്തുന്നത് എന്നിവ കാരണമാണിത്.

ജൂണ്‍ പാദത്തില്‍ നിഫ്റ്റി കമ്പനികളുടെ വരുമാനത്തില്‍ 4.5 ശതമാനവും മൊത്തം സാമ്പത്തികവര്‍ഷത്തില്‍ 12 ശതമാനം വര്‍ദ്ധനവുമാണ് പ്രതിക് പ്രതീക്ഷിക്കുന്നത്. അതേസമയം ട്രമ്പ് താരിഫിനെക്കുറിച്ച് വ്യക്തത വന്നാല്‍ മാത്രമേ കേന്ദ്രബാങ്ക് നിരക്ക് കുറയ്ക്കലിനെക്കുറിച്ച് ചിന്തിക്കൂ.

താരിഫ് ട്രമ്പിന്റെ വിലപേശല്‍ തന്ത്രമാണെന്ന് പറഞ്ഞ അദ്ദേഹം രാജ്യം പണപ്പെരുപ്പത്തിലേയ്ക്ക് പോകാതിരിക്കാനായി ഇറക്കുമതി ചുങ്കം ക്രമേണ കുറയ്ക്കാന്‍ യുഎസ് തയ്യാറാകുമെന്നും അഭിപ്രായപ്പെട്ടു. നിലവില്‍ യുഎസിലെ ഇതുവരെയുള്ള പണപ്പെരുപ്പം നിയന്ത്രണത്തിലാണ്. താരിഫ് ആഘാതം യുഎസ് ഉപഭോക്താവ് ആഗിരണം ചെയ്യുന്നതിനേക്കാള്‍ ഉല്‍പ്പാദന രാജ്യങ്ങള്‍ ആഗിരണം ചെയ്യുന്നു.

വരും പാദങ്ങളില്‍ കൂടുതല്‍ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)കള്‍ നടക്കുമെന്നും പ്രതീക് വിചാരിക്കുന്നു. വലിയ കമ്പനികളുടേതുള്‍പ്പടെ 2.58 ലക്ഷം കോടി രൂപയുടെ 150 ഐപിഒകളാണ് നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്.

X
Top