ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

രാജ്യത്ത് പൊതു KYC വരുമെന്ന് നിര്‍മല സീതാരാമന്‍

ന്യൂ‍ഡൽഹി: സാമ്പത്തിക ഇടപാടുകള്‍ക്ക് ഒരു പൊതു KYC ( Know Your Customer) സംവിധാനം ആരംഭിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇതിനുള്ള നടപടികള്‍ തുടങ്ങിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. എഫ്‌ഐസിസിഐ ലീഡ്‌സ് 2022 കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ ഇടപാടുകള്‍ ആരംഭിക്കുന്നതിന് ഓരോ സ്ഥാപനത്തിലും വ്യക്തി വിവരങ്ങള്‍ പ്രത്യേകം നല്‍കണം. പൊതു കെവൈസി എത്തുന്നതോടെ ഈ രീതി അവസാനിക്കും. സംവിധാനം നിലവില്‍ വരുന്നതോടെ ഒരു തവണ മാത്രം വ്യക്തി വിവരങ്ങള്‍ (KYC) നല്‍കിയാല്‍ മതിയാകും. വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ ഇടപാടുകള്‍ക്ക് ഈ വിവരങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും.

ഇടപാടുകള്‍ സുഗഗമമാക്കുന്നതിന്റെ ഭാഗമായാണ് പൊതു കെവൈസി സര്‍ക്കാര്‍ പരിഗണിക്കുന്നത്. പൊതു കെവൈസി വരുന്നതോടെ ബാങ്ക് അക്കൗണ്ടുകള്‍, ഡീമാറ്റ് അക്കൗണ്ടുകള്‍ ഉള്‍പ്പടെയുള്ളവ ആരംഭിക്കുമ്പോഴുള്ള പേപ്പര്‍ ജോലികള്‍ കുറയും. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് യുപിഐ ഇടപാടുകള്‍ പ്രതിദിനം ഒരു ബില്യണിലെത്തിക്കുകയാണ് ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു. 10.62 ലക്ഷം കോടിയുടെ യുപിഐ ഇടപാടുകളാണ് ജൂലൈ മാസം നടന്നത്.

X
Top