പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ക്രൂഡ്, ഡീസല്‍, വ്യോമയാന ഇന്ധനം എന്നിവയുടെ വിന്‍ഡ് ഫാള്‍ നികുതി ഉയര്‍ത്തി കേന്ദ്രം

ന്യൂഡല്‍ഹി: പെട്രോളിയം, ക്രൂഡ് ഓയില്‍, വിമാന ഇന്ധനം എന്നിവയുടെ വിന്‍ഡ്ഫാള്‍ നികുതി വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവന ഇറക്കി. ക്രൂഡ് ഓയിലിന്റെ വിന്‍ഡ്ഫാള്‍ നികുതി ടണ്ണിന് 1700 രൂപ (20.55 ഡോളര്‍)യുണ്ടായിരുന്നത് 2100 രൂപ (25.38 ഡോളര്‍) യാക്കി വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഡീസലിന് മുകളിലുള്ള കയറ്റുമതി നികുതി ലിറ്ററിന് 5 രൂപയുണ്ടായിരുന്നത് 7.5 രൂപയായും വിമാന ഇന്ധനത്തിന്റെ വിന്‍ഡ്ഫാള്‍ നികുതി ലിറ്ററിന് 1.5 രൂപയുണ്ടായിരുന്നത് 4.5 രൂപയായും കൂട്ടിയിട്ടുണ്ട്.

എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യ, റഷ്യന്‍ ക്രൂഡ് ഓയില്‍ ബാരലിന് 60 ഡോളര്‍ നിരക്കിലാണ് വാങ്ങുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങള്‍ റഷ്യന്‍ എണ്ണ വിലയ്ക്ക് ഏര്‍പ്പെടുത്തിയ പരിധി പാലിക്കാനാണ് ഇത്. യുക്രൈനിനെ ആക്രമിച്ചതിന്റെ ശിക്ഷയായി ജി7 രാഷ്ട്രങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് പരിധി നിശ്ചയിക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം ജൂലൈതൊട്ടാണ് ക്രൂഡ് ഓയില്‍,ഗ്യാസോലിന്‍, ഡീസല്‍,വ്യോമയാന ഇന്ധനം എന്നിവയ്ക്ക് മേല്‍ ഇന്ത്യ വിന്‍ഡ് ഫാള്‍ നികുതിയും കയറ്റുമതി തീരുവയും ചുമത്താനാരംഭിച്ചത്. സ്വകാര്യ റിഫൈനര്‍മാര്‍ വിദേശ വിപണികളെ ലക്ഷ്യം വക്കുന്നത് തടയാനാണ് ഇത്.

X
Top