2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍

മുംബൈ: ഇന്ത്യയിലെ ചെറുകിട, നഷ്ട സാധ്യത കുറഞ്ഞ ബിസിനസുകള്‍ക്ക് മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) രജിസ്ട്രേഷന്‍ സാധ്യമാകും. നവംബര്‍ 1 ന് മാറ്റം പ്രാബല്യത്തില്‍ വന്നു.കുറഞ്ഞ നഷ്ട സാധ്യത, പ്രതിമാസ നികുതി ബാധ്യത 2.5 ലക്ഷം രൂപയില്‍ കവിയാതിരിക്കുക എന്നതാണ് യോഗ്യത.

സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെടുന്ന ജിഎസ്ടി കൗണ്‍സില്‍ പ്രക്രിയ അംഗീകരിച്ചു. സംവിധാനം തെരഞ്ഞെടുക്കാനും ഒഴിവാക്കാനുമുള്ള തീരുമാനം ബിസിനസുകളില്‍ നിക്ഷിപ്തമാണ്. ഗാസിയാബാദിലെ സെന്‍ട്രല്‍ ജിഎസ്ടി കെട്ടിടത്തിന്റെ ഉദ്ഘാടന വേളയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ലളിതമായ രജിസ്ട്രേഷന്‍ പ്രക്രിയ 96 ശതമാനം പുതിയ അപേക്ഷകര്‍ക്കും പ്രയോജനപ്പെടുമെന്ന് ധനമന്ത്രി പറഞ്ഞു. പ്രക്രിയ സുഗമമായും അനാവശ്യ കാലതാമസമില്ലാതെയും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അവര്‍ ജിഎസ്ടി ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്രക്രിയ വേഗത്തിലാകുന്നതോടെ നികുതി പിരിവ് മെച്ചപ്പെടുത്താനും ചെറുകിട ബിസിനസ് വളര്‍ച്ചയെ പിന്തുണയ്ക്കാനും സര്‍ക്കാറിനാകും.അപേക്ഷകരെ സഹായിക്കുന്നതിന്, ജിഎസ്ടി സേവാ കേന്ദ്രങ്ങളില്‍ സമര്‍പ്പിത ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിക്കും. നിലവില്‍, 1.54 കോടിയിലധികം ബിസിനസുകളാണ് ജിഎസ്ടിക്ക് കീഴിലുള്ളത്.

X
Top