വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

മഞ്ഞളിന് കേന്ദ്ര സബ്‌സിഡി ഉടന്‍

കോട്ടയം: സ്‌പൈസസ് ബോര്‍ഡ് വിഭജിച്ച് മഞ്ഞള്‍ ബോര്‍ഡ് നിലവില്‍ വന്നതോടെ മഞ്ഞളിനും മഞ്ഞള്‍ ഉത്പന്നങ്ങള്‍ക്കും വിലയും നിലയും ഉയര്‍ന്നേക്കും.

മരുന്ന്, സോപ്പ്, പാനീയം തുടങ്ങിവയില്‍ മഞ്ഞളിന് ഡിമാന്‍ഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഞ്ഞള്‍ കൃഷിക്ക് വ്യാപനം നല്‍കുകയാണ് ലക്ഷ്യം.

വിദേശവിപണിയിലും മഞ്ഞളിന് പ്രിയമേറുകയാണ്. ആഗോളതലത്തില്‍ മഞ്ഞള്‍ കൃഷിയുടെ 70 ശതമാനവും ഇന്ത്യയിലാണ്. മികച്ചയിനം മഞ്ഞള്‍ ഉത്പാദനം വ്യാപിപ്പിക്കുന്നതിനും കൃഷി ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ കൃഷിക്ക് സബ്‌സിഡി നല്‍കിത്തുടങ്ങിയിട്ടുണ്ട്.

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലാണ് നാഷണല്‍ ടര്‍മറിക് ബോര്‍ഡ്. തെലങ്കാനയിലെ നിസാമാബാദിലാണ് ബോര്‍ഡിന്റെ ആസ്ഥാനമെങ്കിലും കൊച്ചി സ്‌പൈസസ് ബോര്‍ഡില്‍ പ്രാദേശിക ഓഫീസ് പ്രവര്‍ത്തിക്കും.

കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ്, മേഘാലയ ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളിലെ കൃഷിക്ക് മഞ്ഞള്‍ ബോര്‍ഡ് സഹായം നല്‍കും. കൂടാതെ ഗവേഷണം, വികസനം, മൂല്യവര്‍ധന എന്നിവയില്‍ ബോര്‍ഡ് സഹായിക്കും.

നിലവില്‍ കേരളത്തില്‍ 2300 ഹെക്ടറില്‍ മഞ്ഞള്‍ കൃഷിയുണ്ട്. കേരളത്തിലെ ഉത്പാദനം 6653 ടണ്‍. ദേശീയതലത്തില്‍ 1.62 ലക്ഷം ടണ്‍ മഞ്ഞളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമാണു കഴിഞ്ഞവര്‍ഷം കയറ്റി അയച്ചത്.

X
Top