2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

കേന്ദ്ര പൊതുമേഖലാ വളം നിർമാണക്കമ്പനിയായ ഫാക്ട് നഷ്ടത്തിൽ

കൊച്ചി: കേന്ദ്ര പൊതുമേഖലാ വളം നിർമാണക്കമ്പനിയായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (ഫാക്ട്/FACT) നടപ്പുവർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിലും കുറിച്ചത് നഷ്ടം.

48.67 കോടി രൂപയാണ് നഷ്ടമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർ‍ട്ടിൽ കമ്പനി വ്യക്തമാക്കി. മുൻവർഷത്തെ സമാനപാദത്തിൽ 71.81 കോടി രൂപയുടെ ലാഭമായിരുന്നു ഫാക്ട് രേഖപ്പെടുത്തിയിരുന്നത്.

4 വർഷത്തെ തുടർച്ചയായ ലാഭക്കുതിപ്പിന് വിരാമമിട്ട് ഫാക്ട് നഷ്ടത്തിലേക്ക് വീണത് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ (2023-24) അവസാനപാദമായ ജനുവരി-മാർച്ചിലാണ്. 61.2 കോടി രൂപയായിരുന്നു മാർച്ചുപാദ നഷ്ടം.

തൊട്ടുമുൻവർഷത്തെ സമാനപാദത്തിൽ 165.44 കോടി രൂപയുടെ ലാഭമായിരുന്നു ഫാക്ടിനുണ്ടായിരുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം മുൻവർഷത്തെ റെക്കോർഡ് 612.83 കോടി രൂപയിൽ നിന്ന് 146.17 കോടി രൂപയിലേക്കും കുത്തനെ കുറഞ്ഞിരുന്നു. നടപ്പുവർഷം ജൂൺപാദത്തിൽ പ്രവർത്തന വരുമാനം 1,232.57 കോടി രൂപയിൽ നിന്ന് 599.58 കോടി രൂപയിലേക്ക് താഴ്ന്നു.

മൊത്ത വരുമാനം 1,277.49 കോടി രൂപയിൽ നിന്ന് 650.94 കോടി രൂപയായും താഴ്ന്നു. ഇന്നലെ ഉച്ചയോടെയാണ് ഫാക്ട് ജൂൺപാദ പ്രവർത്തനഫലം പുറത്തുവിട്ടത്.

62,000 കോടി രൂപ വിപണിമൂല്യമുള്ള ഫാക്ട്, കേരളത്തിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനികളിലൊന്നാണ്. നിക്ഷേപകർക്ക് കഴിഞ്ഞ ഒരുവർഷത്തിനിടെ 115% നേട്ടവും സമ്മാനിച്ചിട്ടുണ്ട് ഫാക്ട് ഓഹരി.

X
Top