ഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽയുദ്ധ പ്രതിസന്ധി: കരകയറാൻ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ്റെക്കാഡ് ഉയരത്തില്‍ ഇന്ത്യൻ കയറ്റുമതി

കേന്ദ്ര പൊതുമേഖലാ വളം നിർമാണക്കമ്പനിയായ ഫാക്ട് നഷ്ടത്തിൽ

കൊച്ചി: കേന്ദ്ര പൊതുമേഖലാ വളം നിർമാണക്കമ്പനിയായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (ഫാക്ട്/FACT) നടപ്പുവർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിലും കുറിച്ചത് നഷ്ടം.

48.67 കോടി രൂപയാണ് നഷ്ടമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർ‍ട്ടിൽ കമ്പനി വ്യക്തമാക്കി. മുൻവർഷത്തെ സമാനപാദത്തിൽ 71.81 കോടി രൂപയുടെ ലാഭമായിരുന്നു ഫാക്ട് രേഖപ്പെടുത്തിയിരുന്നത്.

4 വർഷത്തെ തുടർച്ചയായ ലാഭക്കുതിപ്പിന് വിരാമമിട്ട് ഫാക്ട് നഷ്ടത്തിലേക്ക് വീണത് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ (2023-24) അവസാനപാദമായ ജനുവരി-മാർച്ചിലാണ്. 61.2 കോടി രൂപയായിരുന്നു മാർച്ചുപാദ നഷ്ടം.

തൊട്ടുമുൻവർഷത്തെ സമാനപാദത്തിൽ 165.44 കോടി രൂപയുടെ ലാഭമായിരുന്നു ഫാക്ടിനുണ്ടായിരുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം മുൻവർഷത്തെ റെക്കോർഡ് 612.83 കോടി രൂപയിൽ നിന്ന് 146.17 കോടി രൂപയിലേക്കും കുത്തനെ കുറഞ്ഞിരുന്നു. നടപ്പുവർഷം ജൂൺപാദത്തിൽ പ്രവർത്തന വരുമാനം 1,232.57 കോടി രൂപയിൽ നിന്ന് 599.58 കോടി രൂപയിലേക്ക് താഴ്ന്നു.

മൊത്ത വരുമാനം 1,277.49 കോടി രൂപയിൽ നിന്ന് 650.94 കോടി രൂപയായും താഴ്ന്നു. ഇന്നലെ ഉച്ചയോടെയാണ് ഫാക്ട് ജൂൺപാദ പ്രവർത്തനഫലം പുറത്തുവിട്ടത്.

62,000 കോടി രൂപ വിപണിമൂല്യമുള്ള ഫാക്ട്, കേരളത്തിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനികളിലൊന്നാണ്. നിക്ഷേപകർക്ക് കഴിഞ്ഞ ഒരുവർഷത്തിനിടെ 115% നേട്ടവും സമ്മാനിച്ചിട്ടുണ്ട് ഫാക്ട് ഓഹരി.

X
Top