അമിത ക്യാൻസലേഷൻ ചാർജ്: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ അന്വേഷണം100 ‘പ്ലഗ് ആൻഡ് പ്ലേ’ വ്യവസായ പാർക്കുകൾ തുടങ്ങാൻ കേന്ദ്രംസ്വർണ വായ്പകളുടെ മൂല്യം വർധിച്ച് 19 ലക്ഷം കോടിയായിആയുധ കയറ്റുമതിയിൽ ഇന്ത്യ വൻ ശക്തിയാകുമെന്ന് രാജ്നാഥ് സിങ്പെട്രോൾ, ഡീസൽ വില 2 രൂപ കൂടി കൂട്ടും

ഫാര്‍മ,മെഡ്‌ടെക് മേഖലയെ ശക്തിപ്പെടുത്താന്‍ 5000 കോടി രൂപ പദ്ധതി

ചെന്നൈ: ഫാര്‍മസ്യൂട്ടിക്കല്‍, മെഡ്‌ടെക് മേഖലയില്‍ ഗവേഷണവും വികസനവും (ആര്‍ & ഡി) ശക്തിപ്പെടുത്താന്‍ ആരോഗ്യ മന്ത്രാലയം. ഇതിനായി സമഗ്രമായ അഞ്ച് വര്‍ഷ നയം അവതരിപ്പിക്കും. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം അറിയിക്കുന്നത്.

2024-28 സാമ്പത്തിക വര് ഷം മുതല് 5,000 കോടി രൂപ പദ്ധതിയ്ക്കായി വകയിരുത്തും. ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന്റെ മൂല്യം 2030 ഓടെ 130 ബില്യണ്‍ ഡോളറായി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. നിലവില്‍ 50 ബില്യണ്‍ ഡോളര്‍ മൂല്യമാണ് വ്യവസായത്തിനുള്ളത്.

അഹമ്മദാബാദ്, കൊല്‍ക്കത്ത, റായ്ബറേലി, ഹാജിപൂര്‍, ഗുവാഹത്തി, ഹൈദരാബാദ്, മൊഹാലി തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഏഴ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും വൃത്തങ്ങള്‍ അറിയിക്കുന്നു.മികവിന്റെ ഈ കേന്ദ്രങ്ങളായിരിക്കും നൂതന ഗവേഷണ വികസന പ്രവര് ത്തനങ്ങളെ നയിക്കുക.വ്യവസായ പ്രമുഖര് , അക്കാദമിക് വിദഗ്ധര് , സര് ക്കാര് സ്ഥാപനങ്ങള് എന്നിവര്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക എന്നതും ലക്ഷ്യമാണ്.

നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പുരോഗതി ത്വരിതപ്പെടുത്തുന്നതിനുമായി, സ്വകാര്യ കമ്പനികള്‍ക്ക് സാമ്പത്തിക സഹായം നല്‍കും.പുതിയ മരുന്നുകള്‍, ജീന്‍ തെറാപ്പി, സങ്കീര്‍ണ്ണമായ ജനറിക്‌സ്, ബയോസിമിലറുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ആന്റി മൈക്രോബയല്‍ റെസിസ്റ്റന്‍സ്, അനാഥ മരുന്നുകള്‍ തുടങ്ങിയ നിര്‍ണായക മേഖലകളില്‍ ഗവേഷണം നടത്തുന്ന കമ്പനികളെയാണ് തെരഞ്ഞെടുക്കുക.

പദ്ധതി 17,000 കോടി രൂപയുടെ അധിക നിക്ഷേപം ആകര്‍ഷിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.കൂടാതെ, സ്വാശ്രയത്വം, മരുന്ന് സുരക്ഷ, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കല്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ 30 പുതിയ സാങ്കേതികവിദ്യകളും മരുന്നുകളും വിപണിയില്‍ എത്തിക്കാനാണ് ശ്രമം.

X
Top