ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ജിഡിപി ഇടിഞ്ഞതില്‍ ആര്‍ബിഐയെ പഴിചാരി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം ഇടിഞ്ഞതില്‍ ആര്‍ബിഐയെ പഴിചാരി കേന്ദ്രസര്‍ക്കാര്‍. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് സ്വീകരിച്ച കര്‍ശന പണനയം വെല്ലുവിളിയായെന്നാണ് കുറ്റപ്പെടുത്തല്‍.

ധനമന്ത്രാലയത്തിന്റെ പ്രതിമാസ റിവ്യു റിപ്പോര്‍ട്ടിലാണ് ആര്‍ബിഐയ്ക്കെതിരെ വിമര്‍ശനം. അടുത്ത ധനനയ യോഗത്തില്‍ ആര്‍ബിഐയില്‍ നിന്ന് ഉദാര നടപടികള്‍ പ്രതീക്ഷിക്കുന്നതായും ധനമന്ത്രാലയം വ്യക്തമാക്കി.

പലിശ നിരക്കില്‍ കുറവ് വരുത്തുമെന്നാണ് വിലയിരുത്തല്‍. പുതിയ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ ആദ്യ ധന നയയോഗമാണ് ഫെബ്രുവരിയില്‍ നടക്കുക.

പലിശ നിരക്കുകള്‍ കുറച്ചു വളര്‍ച്ച ഉറപ്പാക്കാന്‍ ആര്‍ബിഐ തയാറാകണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും ,വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ശക്തികാന്ത ദാസ് അതിന് തയ്യാറായില്ല. ഇതാണ് കേന്ദ്രത്തിന്റെ വിമര്‍ശനത്തിന് കാരണം.

വിലക്കയറ്റത്തോത് സ്ഥിരതയോടെ 4 ശതമാനത്തിലെത്തിയാല്‍ മാത്രമേ പലിശ കുറയ്ക്കൂ എന്നതായിരുന്നു ശക്തികാന്തദാസിന്റെ നിലപാട്.

അതേസമയം,ഉയര്‍ന്ന വായ്പ നിരക്കു മൂലം വ്യവസായ, വാണിജ്യ മേഖലയുടെ വരുമാനത്തില്‍ വലിയ തോതില്‍ ഇടിവുണ്ടായി. ഇത് പല കമ്പനികള്‍ക്കും തിരിച്ചടവിനു പ്രയാസം നേരിട്ടതായി കേന്ദ്രം ചൂണ്ടികാണിക്കുന്നു.

X
Top