പശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നുവിഴിഞ്ഞത്ത് തടഞ്ഞ വിദേശ കപ്പലിന് ഇന്ധനം നിറച്ചു നൽകി കേരളാ മാരിടൈം ബോർഡ്പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

സിമന്റ് വില വർദ്ധിപ്പിക്കാൻ നിർമ്മാണക്കമ്പനികൾ ഒരുങ്ങുന്നു

കൊച്ചി: ഏറെക്കാലമായി നേരിടുന്ന പ്രവർത്തനനഷ്‌ടം നികത്തി ലാഭട്രാക്കിലേക്ക് തിരിച്ചുകയറാനായി സിമന്റ് വില വർദ്ധിപ്പിക്കാൻ സിമന്റ് നിർമ്മാണക്കമ്പനികൾ ഒരുങ്ങുന്നു. വിപണിയിലെ വിലത്തകർച്ച, അസംസ്കൃതവസ്തുക്കളുടെ വിലവർദ്ധനമൂലമുള്ള ഉയർന്ന ഉത്‌പാദനച്ചെലവ്, നാണയപ്പെരുപ്പം എന്നിവയാണ് കമ്പനികളുടെ ലാഭത്തെ ബാധിച്ചത്.

ലാഭത്തിലേക്ക് തിരിച്ചുവരാനായി നടപ്പുവർഷം തന്നെ കമ്പനികൾ 3.5 മുതൽ 4 ശതമാനം വരെ വിലവർദ്ധിപ്പിച്ചേക്കുമെന്ന് കെയർഎഡ്‌ജ് റേറ്റിംഗ്‌സിന്റെ റിപ്പോർട്ട് വ്യക്തമാക്കി. ടണ്ണിന് 300-330 രൂപയുടെ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്.

മുൻവർഷത്തെ അപേക്ഷിച്ച് നടപ്പുവർഷം സിമന്റ് ഡിമാൻഡിൽ 8-9 ശതമാനം വർദ്ധനയും കമ്പനികൾ പ്രതീക്ഷിക്കുന്നുണ്ട്.

ബാഗിന് 25-30 രൂപവരെ വിലവർദ്ധന നടപ്പുവർഷമുണ്ടാകും. 2020-21വർഷത്തെ ലാഭത്തിലേക്ക് തിരിച്ചെത്താനായി ബാഗിന് 45-50 രൂപയുടെ അധിക വിലവർദ്ധനകൂടി നടപ്പാക്കിയേക്കുമെന്നും റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞപാദത്തിൽ അംബുജ സിമന്റ്‌സിന്റെ ലാഭമാർജിൻ 8.3 ശതമാനത്തിലേക്കും എ.സി.സിയുടേത് 0.4 ശതമാനത്തിലേക്കും കുറഞ്ഞിരുന്നു.

അൾട്രാടെക്കിന്റേത് 13.4 ശതമാനത്തിൽ നിന്ന് 9.2 ശതമാനത്തിലേക്കും ശ്രീസിമെന്റ്‌സിന്റേത് 15.1 ശതമാനത്തിൽ നിന്ന് 13.8 ശതമാനത്തിലേക്കും താഴ്‌ന്നിരുന്നു.

X
Top