എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധന

ഡിജിറ്റല്‍ ഇന്ത്യ വിപുലീകരണത്തിന് മന്ത്രിസഭാ അനുമതി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വിപുലീകരണത്തിന് മന്ത്രിസഭാ അനുമതി. ഇതിനായി 14903 കോടി രൂപ വകയിരുത്തും. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതാണിത്.

പദ്ധതിയിലൂടെ 5.25 ലക്ഷം ഐടി പ്രൊഫഷണലുകളുടെ നൈപുണ്യ വികസനവും അപ്‌സ്‌ക്കിലിംഗും യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. 2.65 ലക്ഷം പേര് ക്ക് ഐടി മേഖലയില് പരിശീലനം നല് കും.
കൂടാതെ, നാഷണല്‍ സൂപ്പര്‍ കമ്പ്യൂട്ടിംഗ് മിഷന്റെ (എന്‍സിഎം) ചട്ടക്കൂടിനുള്ളില്‍ ഒമ്പത് പുതിയ സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ ശേഷി വര്‍ദ്ധനവ് വിഭാവനം ചെയ്തിട്ടുണ്ട്.

പദ്ധതിയുടെ വേഗത ഊന്നിപ്പറഞ്ഞ മന്ത്രി, എന്‍സിഎം ഇതിനകം 18 സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വിജയകരമായി വിന്യസിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. വിപുലീകൃത ഘട്ടം അതിന്റെ മുന്‍ ആവര്‍ത്തനത്തിന്റെ നേട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

നൂതനാശയങ്ങള്, സംരംഭകത്വം, ഇലക്ട്രോണിക്‌സ് നിര്മ്മാണം, ഡിജിറ്റല് വൈദഗ്ധ്യം എന്നിവയില് ഇന്ത്യ കൈവരിച്ച നേട്ടങ്ങള് വിപുലമായ വളര്ച്ചാ സാധ്യതയുടെ തുടക്കം മാത്രമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര് പറഞ്ഞു. ഒരു ലക്ഷം യൂണികോണുകള്‍ 10-20 ലക്ഷം സ്റ്റാര് ട്ടപ്പുകള്‍ എന്ന ശ്രദ്ധേയമായ സംഖ്യ എത്തിപ്പിടിക്കാന്‍ സമീപഭാവിയില് ആകും.

X
Top