കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

കാഷ്‌ മാര്‍ക്കറ്റിലെ വിറ്റുവരവ്‌ 22 മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍

മുംബൈ: ഓഹരി വിപണിയിലെ മുന്നേറ്റം കാഷ്‌ മാര്‍ക്കറ്റിലെ ഇടപാടുകള്‍ റെക്കോഡ്‌ നിലവാരത്തിലേക്ക്‌ ഉയരുന്നതിന്‌ വഴിയൊരുക്കി. ഓഗസ്റ്റില്‍ കാഷ്‌ മാര്‍ക്കറ്റില്‍ 22 മാസത്തെ ഉയര്‍ന്ന വിറ്റുവരവ്‌ ആണ്‌ നടന്നത്‌.

ഓഗസ്റ്റില്‍ ബിഎസ്‌ഇയില്‍ എന്‍എസ്‌ഇയിലും മൊത്തം 83,693 കോടി രൂപയുടെ ഓഹരി വ്യാപാരമാണ്‌ നടന്നത്‌. ഇത്‌ 2021 ഒക്‌ടോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിറ്റുവരവാണ്‌.

ജൂലൈയില്‍ കാഷ്‌ മാര്‍ക്കറ്റിലെ വിറ്റുവരവ്‌ 77,337 കോടി രൂപയാണ്‌. ജൂണിലും മെയിലും ഇത്‌ യഥാക്രമം 67,491 കോടി രൂപയും 63,774 കോടി രൂപയുമായിരുന്നു. ഓഗസ്റ്റില്‍ സ്‌മോള്‍കാപ്‌, മിഡ്‌കാപ്‌ സൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലാണെത്തിയത്‌.

നിഫ്‌റ്റിയും സെന്‍സെക്‌സും ചാഞ്ചാട്ടം നേരിട്ടെങ്കിലും വിശാല വിപണിയില്‍ മുന്നേറ്റം പ്രകടമാണ്‌. ചില്ലറ നിക്ഷേപകരും ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികളും വ്യാപകമായി ഓഹരി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതിന്‌ ഇത്‌ വഴിവെച്ചു.

ഓഗസ്റ്റില്‍ നിഫ്‌റ്റി മൂന്ന്‌ ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്‌റ്റി മിഡ്‌കാപ്‌ 100 സൂചിക നാല്‌ ശതമാനവും നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 സൂചിക അഞ്ച്‌ ശതമാനവുമാണ്‌ ഉയര്‍ന്നത്‌.

വിവിധ ഓഹരികളില്‍ ബ്ലോക്ക്‌ ഡീലുകള്‍ വ്യാപകമായി നടന്നതും വ്യാപാരം കൂടുന്നതിന്‌ വഴിയൊരുക്കി.

X
Top