12-ാം ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു; മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണംകേരളത്തില്‍ സ്വര്‍ണ വില പുത്തന്‍ റെക്കോര്‍ഡില്‍; ഒറ്റയടിക്ക് വര്‍ധിച്ചത് 8640 രൂപതൊഴിലാളി സൗഹൃദ സ്മാർട്ട് ഓട്ടോ സ്റ്റാൻഡിനായി 20 കോടി രൂപതൊഴിലാളി ക്ഷേമ പദ്ധതികള്‍ക്ക് 950.89 കോടി, വിദ്യാവാഹിനി പദ്ധതിക്ക് 30 കോടിലൈഫ് മിഷൻ പദ്ധതിക്ക് 1497.27 കോടി, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 484.87 കോടി

ബിവൈഡിയിലെ ഓഹരികൾ മുഴുവൻ വിറ്റ് ബഫറ്റിന്‍റെ കമ്പനി

ന്യൂയോർക്ക്: ചൈനീസ് ഇലക്‌ട്രിക് വാഹന നിർമാതാവായ ബിവൈഡിയിലെ മുഴുവൻ ഓഹരിയും വിറ്റൊഴിഞ്ഞ് വാറൻ ബഫറ്റിന്‍റെ നിക്ഷേപക കമ്പനി ബെർക്ക്ഷെയർ ഹാത്തവേ. ബഫറ്റിന്‍റെ നീക്കത്തിന് പിന്നാലെ ബിവൈഡി ഓഹരികൾ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു.

മൂന്നാഴ്ചയ്ക്കിടെ കമ്പനിയുടെ ഓഹരികൾ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്. 17 വർഷത്തിനിടെ 45 മടങ്ങോളം റിട്ടേണ്‍ നേടിയ ശേഷമാണ് പിന്മാറ്റം.

2008ൽ 230 മില്യണ്‍ ഡോളറിനാണ് ബിവൈഡിയിലെ 22.5 കോടി ഓഹരികൾ ബെർക്ക്ഷെയർ ഹാത്തവേ സ്വന്തമാക്കുന്നത്. 2022 ഓഗസ്റ്റിൽ ആദ്യമായി ബിവൈഡി ഓഹരികൾ കമ്പനി വിൽക്കാൻ ആരംഭിച്ചു.

നിക്ഷേപത്തിന്‍റെ മൂല്യം ഇരുപത് മടങ്ങ് വർധിച്ചതോടെയാണ് വിൽപ്പന ആരംഭിച്ചത്. കഴിഞ്ഞ വർഷം ജൂണിലെത്തിയപ്പോൾ ബാക്കിയുണ്ടായിരുന്ന 76 ശതമാനം ഓഹരികളും കൂടി കമ്പനി വിറ്റു. ഇതോടെ ബിവൈഡിയിലെ ബെർക്ക്ഷെയർ ഹാത്തവേയുടെ ഓഹരി വിഹിതം അഞ്ച് ശതമാനത്തിൽ താഴെയായി.

ഹോങ്കോംഗ് സ്റ്റോക്ക് എക്സ്ചേഞ്ചിലെ ചട്ടം അനുസരിച്ച് അഞ്ചു ശതമാനത്തിൽ താഴെയുള്ള ഓഹരി നിക്ഷേപങ്ങളുടെ വിൽപ്പന വെളിപ്പെടുത്തണമെന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ബെർക്ക്ഷെയറിന്‍റെ സബ്സിഡിയറി സ്ഥാപനമായ ബെർക്ക്ഷെയർ എനർജി സമർപ്പിച്ച ഓഹരി ഫയലിംഗിലാണ് വിൽപ്പന വിവരങ്ങൾ പുറത്തുവന്നത്.

X
Top