ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

കോപ്പർ കേബിൾ വിറ്റ് ഫൈബർ വലിക്കാൻ ബിഎസ്എൻഎൽ

കോട്ടയം: ആക്രി വിറ്റ് ഫൈബർ നെറ്റ്‌വർക് വിപുലമാക്കാനുള്ള പദ്ധതിയുമായി ബിഎസ്എൻഎൽ. പൈലറ്റ് പദ്ധതി തിരുവനന്തപുരത്തു നടപ്പാക്കും.

നിലവിൽ സ്ഥാപിച്ചിരിക്കുന്ന കോപ്പർ കേബിളുകൾ വിറ്റ് അതിനു പകരം ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (ഒഎഫ്സി) സ്ഥാപിക്കുകയാണു ലക്ഷ്യം. തിരുവനന്തപുരം മെഡിക്കൽ കോളജ് എക്സ്ചേഞ്ച് ഏരിയയിലെ കോപ്പർ കേബിളുകൾ മാറ്റാൻ ടെൻഡർ വിളിച്ചു.

ഇപ്പോൾ ഭൂമിക്കടിയിൽ സ്ഥാപിച്ചിരിക്കുന്ന കോപ്പർ കേബിളുകൾ ടെൻഡർ എടുക്കുന്നയാൾക്ക് ആക്രി വിലയിൽ സ്വന്തമാക്കാം. ഇതിനു പകരം ഫൈബർ കേബിളുകൾ ഇട്ടു നൽകണം.

ബിഎസ്എൻഎലിനു പണച്ചെലവില്ലാതെ ഫൈബർ നെറ്റ്‌വർക് വിപുലീകരണമാണു ലക്ഷ്യം. തിരുവനന്തപുരത്തെ പരീക്ഷണം വിജയിച്ചാൽ രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കും. അതിവേഗ നെറ്റ്‌വർക് കണക്‌ഷനുകൾ കോപ്പർ കേബിളുകൾ വഴി നൽകാൻ സാധിക്കില്ല.

ബിഎസ്എൻഎൽ മാത്രമാണ് ഇപ്പോഴും കോപ്പർ കേബിൾ നെറ്റ്‌വർക് പരിപാലിച്ചു കൊണ്ടു പോകുന്ന ടെലികോം സേവന ദാതാവ്.

X
Top