ഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചുജിഎസ്ടി നിരക്കുകളിലെ മാറ്റം സര്‍ക്കാറിന് സാമ്പത്തിക നഷ്ടമുണ്ടാക്കില്ല: ക്രിസില്‍ഡോളറിനെതിരെ 9 പൈസ ഉയര്‍ന്ന് രൂപഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തും

ബിഎസ്എന്‍എലിന്റെ 26,821 കോടിയുടെ കരാറിന് അംഗീകാരം

ന്യൂഡൽഹി: ഒരു മാസത്തിനകം രാജ്യത്തൊട്ടാകെ 4ജി സേവനം നല്കാന് ബിഎസ്എന്എല്. ഡിസംബറിലോ ജനുവരിയിലോ 4ജി സേവനം തുടങ്ങി ഘട്ടംഘട്ടമായി രാജ്യത്തൊട്ടാകെ നെറ്റ് വര്ക്ക് വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ഇതിനായി ടിസിഎസുമായുള്ള 26,821 കോടി രൂപയുടെ കരാറിന് സര്ക്കാര് അംഗീകാരം നല്കി. ഒരു ലക്ഷം കേന്ദ്രങ്ങളില് സേവനം നല്കാനുള്ള പര്ച്ചെയ്സ് ഓര്ഡര് ഉടനെ ടിസിഎസിന് നല്കുമെന്ന് ബിഎസ്എന്എല് വൃത്തങ്ങള് സൂചിപ്പിച്ചു. 4ജി കേന്ദ്രങ്ങള് സ്ഥാപിക്കുന്നതിനൊപ്പം ഒമ്പത് വര്ഷത്തെ പരിപാലനവും ടിസിഎസിനാണ്.

ഓര്ഡര് ലഭിച്ചാല് നിശ്ചിത സമയത്തിനുള്ളില് പ്രധാന ഉപകരണങ്ങള് ലഭ്യമാക്കണമെന്നാണ് നിര്ദേശം നല്കിയിട്ടുള്ളത്. അര്ധചാലകങ്ങളുടെ ലഭ്യതക്കുറവുമൂലമുള്ള പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഉപകരണങ്ങളുടെ നിര്മാണം അതിവേഗം പൂര്ത്തിയാക്കാനാണ് നിര്ദേശം നല്കിയിട്ടുള്ളതെന്ന് അറിയുന്നു.

4ജി സേവനം ആരംഭിച്ചതിനുശേഷം അടുത്തവര്ഷം ഓഗസ്റ്റോടെ 5ജി സേവനം തുടങ്ങാനാണ് ബിഎസ്എന്എല് ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ഇരു സേവനങ്ങള്ക്കുമള്ള സാങ്കേതിക സംവിധാനങ്ങള് ഒരേ സമയംതന്നെ ഒരുക്കാനാണ് പദ്ധതി.

4ജി സേവനം നല്കാന് കഴിയുന്നതോടെ വന് തോതിലുള്ള ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് സേവനദാതാക്കളില് നിന്ന് ബിഎസ്എന്എലിലേയേക്ക് കൂടുതല് പേര് തിരിച്ചെത്തുമെന്നും കരുതുന്നു.

4ജി സേവനം നല്കാന് ആഭ്യന്തര സ്ഥാപനങ്ങളിൽ നിന്നുള്ള സാങ്കേതിക സഹായം ഏര്പ്പെടുത്താന് വ്യവസ്ഥ വന്നതോടെയാണ് പദ്ധതി നീണ്ടുപോയത്. ഇതോടെ സ്വന്തം രാജ്യത്ത് നിര്മിച്ച ഉപകരണങ്ങള് പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള സേവനം നല്കുന്ന കമ്പനിയാകും ബിഎസ്എന്എല്.

യുഎസ്, സ്വീഡന്, ഫിന്ലാന്ഡ്, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളില് സ്വന്തമായി വിസിപ്പിച്ചെടുത്ത സംവിധാനമാണ് ഉപയോഗിക്കുന്നത്. ബിഎസ്എന്എലിലൂടെ ഇന്ത്യയും ഈമേഖലയില് ഇതോടെ സ്വയംപര്യാപ്തത നേടും.

X
Top