നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ: ബാങ്ക് ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: അന്തരിച്ച നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരിയാണ് പൊതുമേഖല ബാങ്കായ കാനറ ബാങ്കിന്റേത്. സാമ്പത്തിവര്‍ഷം 2022 രണ്ടാം പാദത്തിലാണ് ജുന്‍ജുന്‍വാല ഓഹരി വാങ്ങുന്നത്. 1.60 ശതമാനത്തിന്റെ നിക്ഷേപമായിരുന്നു അത്.

തുടര്‍ന്ന് ഇത്രയും കാലത്തിനിടയില്‍ 75 ശതനമാനം വളരാന്‍ ബാങ്ക് ഓഹരിയ്ക്കായി. ജൂന്‍ജുന്‍വാല നിക്ഷേപം തുടങ്ങുമ്പോള്‍ 155 രൂപയായിരുന്ന സ്റ്റോക്ക് നിലവില്‍ 270 രൂപയില്‍ ചാഞ്ചാട്ടത്തിലാണ്.

ബ്രോക്കറേജ് സ്ഥാപനങ്ങളായ എല്‍കെപി സെക്യൂരിറ്റീസും എംകെയ് ഗ്ലോബലും കാനറ ബാങ്ക് ഓഹരിയില്‍ ബുള്ളിഷാണ്. 323 രൂപ ലക്ഷ്യവില നിശ്ചയിച്ച് സ്റ്റോക്ക് വാങ്ങാന്‍ എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദ്ദേശിക്കുമ്പോള്‍ 330 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ റേറ്റിംഗാണ് എംകെയ് ഗ്ലോബലിന്റേത്.

രാകേഷ് ജുന്‍ജുന്‍വാലയുടെ ഓഹരി പങ്കാളിത്തം
തുടക്കത്തില്‍ 1.60 നിക്ഷേപമുണ്ടായിരുന്ന ജുന്‍ജുന്‍വാല പിന്നീടത് 1.96 ശതമാനമായി ഉയര്‍ത്തി. എങ്കിലും സെപ്തംബറിലവസാനിച്ച പാദത്തില്‍ അദ്ദേഹം പങ്കാളിത്തം 1.48 ശതമാനമായി കുറച്ചു. നിലവില്‍ ബാങ്കിന്റെ 26,847,400 ഓഹരികളാണ് ജുന്‍ജുന്‍വാലയുടെ നിക്ഷേപസ്ഥാപനം റെയറിന്റെ പോര്‍ട്ട്‌ഫോളിയോയിലുള്ളത്.

X
Top