ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

നേരിയ നഷ്ടം നേരിട്ട് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: പ്രതിവാര എഫ് ആന്റ് ഒ കാലഹരണപ്പെടുന്ന വ്യാഴാഴ്ച ബിഎസ്ഇ സെന്‍സെക്‌സും എന്‍എസ്ഇ നിഫ്റ്റി 50 യും നഷ്ടത്തിലായി. യുഎസ് ഫെഡറല്‍ റിസര്‍വ് അധികൃതര്‍ തുടര്‍ച്ചയായ മൂന്നാം തവണയും പലിശ നിരക്ക് ഉയര്‍ത്തിയത് ആഭ്യന്തര വിപണിയെ ബാധിക്കുകയായിരുന്നു.ബിഎസ്ഇ സെന്‍സെക്‌സ് 235 പോയിന്റ് അഥവാ 0.4 ശതമാനം ഇടിഞ്ഞ് 59221ലും എന്‍എസ്ഇ നിഫ്റ്റി 54 പോയിന്റ് അഥവാ 0.3 ശതമാനം ഇടിഞ്ഞ് 17,664ലും എത്തി.

ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (എച്ച്ഡിഎഫ്‌സി), വിപ്രോ, ടെക് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ്, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ എന്നിവയാണ് നഷ്ടത്തിലായ ഓഹരികള്‍. ഇന്തോനേഷ്യന്‍ ഐഡിഎക്‌സ് ഒഴിച്ചുള്ള ഏഷ്യന്‍ സൂചികകളെല്ലാം തകര്‍ച്ച നേരിടുകയാണ്. യൂറോപ്യന്‍ വിപണികള്‍ സമ്മിശ്ര പ്രകടനം കാഴ്ചവയ്ക്കുന്നു.

വാള്‍സ്ട്രീറ്റ് സൂചികകള്‍ ബുധനാഴ്ച രണ്ട്മാസത്തെ താഴ്ച വരിച്ചിരുന്നു. 75 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് ബെഞ്ച്മാര്‍ക്ക് ഫെഡറല്‍ ഫണ്ട് നിരക്കിനെ 3.25 ശതമാത്തിലേയ്ക്ക് ഉയര്‍ത്തുകയായിരുന്നു ഇന്നലെ ഫെഡ് റിസര്‍വ്. 2008 സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പുള്ള ഏറ്റവും ഉയര്‍ന്ന തോതാണ് ഇത്.

X
Top