Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിച്ചു

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലായി. സെന്‍സെക്‌സ് 311.03 പോയിന്റ് അഥവാ 0.51 ശതമാനം താഴ്ന്ന് 60691.54 ലെവലിലും നിഫ്റ്റി 99.60 പോയിന്റ് 0.56 ശതമാനം താഴ്ന്ന് 17844.60 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1370 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2118 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

155 എണ്ണത്തില്‍ മാറ്റമുണ്ടായില്ല. സിപ്ല, അദാനി എന്റര്‍പ്രൈസസ്,ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ബിപിസിഎല്‍, യുപിഎല്‍ എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികള്‍. ഡിവിസ് ലാബ്‌സ്, അള്‍ട്രാടെക്, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ് നേട്ടത്തിലായി.

വാഹനവും ഐടിയുമൊഴിച്ചുള്ള സൂചികകളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ക്ക് മാറ്റമില്ല. ബാങ്കിംഗ് ഓഹരികളിലെ ഇടിവാണ് പ്രധാനമായും വിപണിയെ താഴേക്ക് വലിച്ചിട്ടത്, ശ്രീകാന്ത് ചൗഹാന്‍, ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍), കൊട്ടക് സെക്യൂരിറ്റീസ് വിലയിരുത്തുന്നു.

നിരക്ക് വര്‍ദ്ധന, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം, സമീപകാല അദാനി പ്രശ്‌നം എന്നിവ നിക്ഷേപകരെ അകറ്റി.
കൂടാതെ, ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ഓഹരികള്‍ ഇപ്പോഴും വിലകൂടിയവയാണ്. അതുകൊണ്ടുതന്നെ വിദേശ നിക്ഷേപകര്‍ സന്ദേഹം പ്രകടിപ്പിച്ചു.

പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് മെഴുകുതി രൂപപ്പെട്ടത് കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നതിന്റെ സൂചനയാണ്.

X
Top