ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നുയുപിഐ എംഡിആര്‍: ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നുണ്ടോയെന്ന് കേന്ദ്രം പരിശോധിക്കും

മുദ്രയോജന വഴി കേന്ദ്രം വിതരണം ചെയ്തത് 23.2 ലക്ഷം കോടി രൂപ, 68 ശതമാനം ലഭ്യമായത് വനിതാ സംരഭകര്‍ക്ക്

ന്യൂഡല്‍ഹി: എട്ട് വര്‍ഷത്തിനിടെ മുദ്ര യോജനയ്ക്ക് കീഴില്‍ 23.2 ലക്ഷം കോടി രൂപ വായ്പ അനുവദിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. വായ്പ നേടിയ 40.82 കോടിയിലധികം ഗുണഭോക്താക്കളില്‍ 68 ശതമാനവും വനിത സംരഭകരാണ്. 51 ശതമാനം, സി/എസ്ടി, ഒബിസി വിഭാഗങ്ങളിലെ സംരഭകര്‍.

കോര്‍പ്പറേറ്റ് ഇതര, കാര്‍ഷികേതര ചെറുകിട, സൂക്ഷ്മ സംരംഭകര്‍ക്ക് 10 ലക്ഷം രൂപ വരെ ഈട് രഹിത മൈക്രോ ക്രെഡിറ്റ് നല്‍കുന്ന പദ്ധതിയാണ് മുദ്രയോജന. 2015 ഏപ്രില്‍ 8 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുദ്ര യോജന (പിഎംഎംവൈ) ആരംഭിച്ചത്. ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ (എന്‍ബിഎഫ്സി), മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ (എംഎഫ്ഐകള്‍), മറ്റ് സാമ്പത്തിക ഇടനിലക്കാര്‍ തുടങ്ങിയവയാണ് പദ്ധതി പ്രകാരം വായ്പ നല്‍കാന്‍ യോഗ്യതയുള്ള സ്ഥാപനങ്ങള്‍.

ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതിയാരംഭിച്ചതെന്ന് ധനമന്ത്രാലയം വ്യക്തമാക്കുന്നു. ശിശു (50,000 രൂപ വരെ), കിഷോര്‍ (50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ), തരുണ്‍ (രൂപ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 10 ലക്ഷം രൂപ വരെ ഈട് രഹിത വായ്പ നല്‍കുന്നതാണ് പദ്ധതി. വിതരണം ചെയ്ത വായ്പയുടെ 83 ശതമാനവും ശിശു വിഭാഗത്തിലാണ്.

X
Top