Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

എന്‍ബിഎഫ്‌സികള്‍ക്കുള്ള ബാങ്ക് വായ്പയില്‍ 14 ശതമാനം വര്‍ദ്ധനവ്

ന്യൂഡല്‍ഹി: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്ക് (എന്‍ബിഎഫ്‌സി) ബാങ്കുകള്‍ നല്‍കിയ വായ്പ ജൂണില്‍് 14.2 ലക്ഷം കോടി രൂപയായി.35.1 ശതമാനം വര്‍ദ്ധനവാണിത്.എന്‍ബിഎഫ്‌സികള്‍ക്കുള്ള ബാങ്കുകളുടെ ക്രെഡിറ്റ് എക്‌സ്‌പോഷര്‍ ജൂണില്‍ 35.1 ശതമാനം ഉയര്‍ന്ന് 14.2 ലക്ഷം കോടി രൂപയാണ്.

ഇതോടെ മൊത്തം ബാങ്ക് വായ്പയില്‍ എന്‍ബിഎഫ്‌സികളുടെ വിഹിതം 9.9 ശതമാനമായി.  2022 ജൂണില്‍ വിഹിതം 8.5 ശതമാനമായിരുന്നു. അതേസമയം ജൂലൈ 1 മുതല്‍ പ്രാബല്യത്തിലായ എച്ച്ഡിഎഫ്‌സി ബാങ്കുമായുള്ള എച്ച്ഡിഎഫ്‌സി ലയനം വച്ച് കണക്കുകൂട്ടുമ്പോള്‍ ബാങ്കുകളുടെ എക്‌സ്‌പോഷ്വര്‍ കുറവാണ്.

വാണിജ്യ പേപ്പറുകള്‍ (സിപി), കോര്‍പ്പറേറ്റ് കടം എന്നിവയുള്‍പ്പെടെ എന്‍ബിഎഫ്‌സികളിലേക്കൊഴുക്കിയ മ്യൂച്വല്‍ ഫണ്ടുകളുടെ കടം ജൂണില്‍1.62 ലക്ഷം കോടി രൂപയാണ്.  14.5 ശതമാനം ഉയര്‍ച്ച. എന്‍ബിഎഫ്‌സികളുമായുള്ള എംഎഫ് എക്‌സ്‌പോഷര്‍ ഏകദേശം 10 ശതമാനമായി തുടരുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അതായത് മാനേജ്‌മെന്റിന് കീഴിലുള്ള ഡെബ്റ്റ് ആസ്തികളില്‍ എന്‍ബിഎഫ്‌സി വായ്പ വിഹിതം സ്ഥിരമാണ്. അതേസമയം മൊത്തം അഡ്വാന്‍സുകളില്‍ എന്‍ബിഎഫ്‌സി വായ്പ വിഹിതം ജൂണില്‍ 10 ശതമാനമായി. 2018 ഫെബ്രുവരിയിലെ 4.5 ശതമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇരട്ടിയിലധികം വളര്‍ച്ച.

X
Top