മോദിയുടെ സ്വർണം വാങ്ങൽ നിർദേശം; പഴയ സ്വർണം വിറ്റ് പണമാക്കാൻ തിരക്ക്ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള കന്നുകാലി, കോഴിവരവ് ഗണ്യമായി കുറഞ്ഞു; പോത്ത്, കോഴി ഇറച്ചിവില കൂടുന്നുവിബിജി ആർഎഎംജി പദ്ധതി ജൂലൈ ഒന്നുമുതൽ നടപ്പിൽവരുംറഷ്യയുടെ എൽഎൻജി വേണ്ടെന്ന് ഇന്ത്യ; സിംഗപ്പൂരിനടുത്ത് പാതിവഴിയിൽ കുടുങ്ങി കപ്പൽഎണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ലെന്ന് കേന്ദ്ര സർക്കാർ

2,000 കോടി രൂപ സമാഹരിച്ച്‌ എയു സ്മോൾ ഫിനാൻസ് ബാങ്ക്

കൊച്ചി: യോഗ്യതയുള്ള സ്ഥാപന നിക്ഷേപകരിൽ നിന്ന് ഏകദേശം 2,500 കോടി രൂപ സമാഹരിച്ചതായി എയു സ്മോൾ ഫിനാൻസ് ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഡിഎസ്പി, സിംഗപ്പൂർ ഗവൺമെന്റ്, ഗോൾഡ്മാൻ സാച്ച്സ്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് തുടങ്ങിയവയുടെ പങ്കാളിത്തത്തിന് ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി) സാക്ഷ്യം വഹിച്ചു.

ജയ്‌പൂർ ആസ്ഥാനമായുള്ള സ്‌മോൾ ഫിനാൻസ് ബാങ്ക് (എസ്‌എഫ്‌ബി) 3,44,82,758 ഇക്വിറ്റി ഷെയറുകൾ അർഹരായ സ്ഥാപന ബയർമാർക്ക് (ക്യുഐബി) ഒരു ഇഷ്യുവിന് 580 രൂപ നിരക്കിൽ അനുവദിക്കുന്നതിന് മൂലധന സമാഹരണ സമിതി അംഗീകാരം നൽകിയതായി അറിയിച്ചു. ക്യുഐപിയുടെ തറവില ഒന്നിന് 590.84 രൂപയായി നിശ്ചയിച്ചിരുന്നു. എന്നാൽ ക്യുഐപി ഇഷ്യൂ 1.83 ശതമാനം കിഴിവിലാണ് നടന്നത്.

ക്യുഐപി ഇഷ്യു ഓഗസ്റ്റ് 3 ന് ആരംഭിച്ച് കഴിഞ്ഞ തിങ്കളാഴ്ച അവസാനിച്ചു. 2021 ഏപ്രിൽ 29 ന്, എയു സ്മോൾ ഫിനാൻസ് ബാങ്ക് ക്യുഐബികൾക്ക് ഇക്വിറ്റി ഷെയറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,500 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇക്വിറ്റി ഷെയറുകളുടെ അലോട്ട്മെന്റിന് അനുസൃതമായി, ബാങ്കിന്റെ പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയർ ക്യാപിറ്റൽ 664.67 കോടി രൂപയായി ഉയർന്നതായി ബാങ്ക് അറിയിച്ചു.

X
Top