
കൊച്ചി: ഇന്ത്യയുടെ യാത്രാ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാനൊരുങ്ങി വിസാ പ്രോസസ്സിംഗ് പ്ലാറ്റ്‌ഫോമായ അറ്റ്‌ലിസ്. ഇന്ത്യയിലെ ആദ്യത്തെ വിസ വില്പനയായ ‘അറ്റ്‌ലിസ് വണ്‍ വേ ഔട്ട്’ ആഗസ്റ്റ് 4, 5 തിയതികളിൽ നടത്തുമെന്ന് കമ്പനി അറിയിച്ചു. ഈ ദിവസങ്ങളില്‍ യുഎഇ, ബ്രിട്ടന്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഹോങ്കോങ് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളിലേക്കുള്ള വിസ ഒരു രൂപയ്ക്ക് അപേക്ഷിക്കാം. അതിനൊപ്പം, നേരിട്ട് അപോയിൻമെന്റുകള്‍ ആവശ്യമായ അമേരിക്കയും ചില ഷെംഗന്‍ രാജ്യങ്ങളും പോലുള്ള സ്ഥലങ്ങളിലേക്ക് ബുക്കിംഗുകളും ഒരു രൂപയ്ക്ക് ലഭ്യമാകും.
യൂറോപ്യന്‍ കമ്മീഷനും കോണ്ടെ നാസ്റ്റ് ട്രാവലറും ചേര്‍ന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2024ല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് റീഫണ്ട് ലഭിക്കാത്ത വിസാ ഫീസുകളിലൂടെ മാത്രം 664 കോടി രൂപ നഷ്ടപ്പെട്ടു. യാത്രാ പദ്ധതികളുമായി ബന്ധപ്പെട്ട ഈ സാമ്പത്തിക ഭാരമാണ് അറ്റ്‌ലിസ് കുറയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ‘അറ്റ്‌ലിസ് വണ്‍ വേ ഔട്ട്’ എന്ന ഈ വിസ വില്പന യാഥാര്‍ത്ഥ്യത്തില്‍ വിദേശ യാത്രയ്ക്കുള്ള ചെലവ് കുറച്ച് കൂടുതല്‍ പേര്‍ക്ക് സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വഴിയൊരുക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
വിസ പ്രക്രിയയിലെ ബുദ്ധിമുട്ടുകള്‍ നീക്കം ചെയ്യുകയാണ് അറ്റ്‌ലിസിന്റെ ലക്ഷ്യമെന്നും ‘വണ്‍ വേ ഔട്ട്’ വിസ വില്പനയിലൂടെ തങ്ങള്‍ ആ ലക്ഷ്യത്തെ മറ്റൊരു നിലയിലേക്ക് കൊണ്ടുപോകുകയാണെന്നും അറ്റ്‌ലിസ് സ്ഥാപകനും സിഇഒയുമായ മോഹക് നഹ്ത പറഞ്ഞു. വിദേശ യാത്രയ്ക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയാണ് അറ്റ്‌ലിസിന്റെ ഒരു രൂപ വിസ വില്പനയുടെ ലക്ഷ്യം. ആദ്യമായാണ് യാത്ര ചെയ്യുന്നത് എന്ന ഭയം ഉള്ളവരും ബജറ്റ് യാത്രക്കാര്‍ക്ക് ചെലവിന്റെ തടസം ഒഴിവാക്കാനും ഈ പ്രത്യേക വില നയം രൂപപ്പെടുത്തിയിരിക്കുന്നു. മറ്റു മേഖലകളില്‍ സീസണല്‍ ഓഫറുകളിലൂടെ ഉപഭോഗം വര്‍ധിപ്പിക്കുന്നതുപോലെ, അന്താരാഷ്ട്ര യാത്രയെക്കുറിച്ച് അനിശ്ചിതത്വം പേറുന്നവരെ ആകര്‍ഷിക്കാനാണ് ശ്രമം.