Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഏഷ്യന്‍ ഓഹരികള്‍ നഷ്ടത്തില്‍

ബീജിംഗ്: വാള്‍സ്ട്രീറ്റ് അവധിവ്യാപാര സൂചികകള്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് ഏഷ്യന്‍ ഓഹരികള്‍ ചൊവ്വാഴ്ച രാവിലെ ഇടിവ് രേഖപ്പെടുത്തി. വരുമാനനഷ്ടമുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ സ്‌നാപ്ചാറ്റിന്റെ ഓഹരികള്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് നസ്ദാഖ് അവധി വ്യാപാര സൂചിക 1.3 ശതമാനം താഴ്ന്നു. എസ് ആന്റ് പി 500 അവധി 0.6 ശതമാനം താഴെയാണ്.
ജപ്പാനൊഴികെയുള്ള ഏഷ്യ പസഫിക് ഓഹരികളെ കുറിക്കുന്ന എംഎസ്സിഐ സൂചിക ചൊവ്വാഴ്ച തുടക്കത്തില്‍ ചലനാത്മകമല്ല. ജപ്പാന്റെ നിക്കൈ അരശതമാനം ഇടിവ് രേഖപ്പെടുത്തി. സൗദി അറേബ്യന്‍ സൂചിക തദാവുല്‍ ഓള്‍ഷെയര്‍ 0.80 ശതമാനം താഴെയാണ്.
ചൈനീസ് ഷാങ്ഗായി, എസ്സെഡ്എസ്ഇ കോമ്പണന്റ്, ചൈനഎ50 സൂചികകളും തകര്‍ച്ച നേരിടുകയാണ്. ഹോങ്കോങ് ഹാങ് സെങ് 1.29 ശതമാനവും കൊറിയന്‍ കോസ്പി 0.84 ശതമാനവും താഴെ പോയി. നേരത്തെ ചൈനയ്‌ക്കെതിരായ ഉപരോധങ്ങളില്‍ ഇളവ് വരുത്തുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സൂചന നല്‍കിയിരുന്നു.
സമ്പദ് വ്യവസ്ഥയെ ഉയര്‍ത്താനായി ചൈനീസ് സര്‍ക്കാര്‍ ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ഓഹരിവിപണിയില്‍ മുന്നേറ്റം പ്രകടമാകുന്നില്ല. സീറോ കോവിഡ് പോളിസിപ്രകാരമുള്ള ലോക്ഡൗണുകള്‍ ഏല്‍പിച്ച ആഘാതത്തില്‍ നിന്നും ചൈനീസ് വിപണികള്‍ ഇപ്പോഴും മുക്തമായിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്, വിദഗ്ധര്‍ പറയുന്നു.

X
Top