യുഎഇയിലേക്കുള്ള കയറ്റുമതി പുതിയ ഉയരത്തിലേക്ക്ഡിജിറ്റല്‍ പണമിടപാടില്‍ ഇന്ത്യന്‍ മുന്നേറ്റംവിദേശ പര്യടനങ്ങളിലെ ക്രെഡിറ്റ് കാര്‍ഡ് ഇടപാട് എല്‍ആര്‍എസ് വഴി, ടിസിഎസ് ബാധകമാക്കുക ലക്ഷ്യംപെന്‍ഷന്‍ പദ്ധതി പരിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, സമിതി രൂപീകരിക്കുംആര്‍ബിഐ ഡാറ്റ സെന്ററിനും സൈബര്‍ സെക്യൂരിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിനും ഗവര്‍ണര്‍ ശക്തികാന്ത ദാസ് തറക്കല്ലിട്ടു

ഏഷ്യന്‍ ഓഹരികള്‍ നഷ്ടത്തില്‍

ബീജിംഗ്: വാള്‍സ്ട്രീറ്റ് അവധിവ്യാപാര സൂചികകള്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് ഏഷ്യന്‍ ഓഹരികള്‍ ചൊവ്വാഴ്ച രാവിലെ ഇടിവ് രേഖപ്പെടുത്തി. വരുമാനനഷ്ടമുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ സ്‌നാപ്ചാറ്റിന്റെ ഓഹരികള്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് നസ്ദാഖ് അവധി വ്യാപാര സൂചിക 1.3 ശതമാനം താഴ്ന്നു. എസ് ആന്റ് പി 500 അവധി 0.6 ശതമാനം താഴെയാണ്.
ജപ്പാനൊഴികെയുള്ള ഏഷ്യ പസഫിക് ഓഹരികളെ കുറിക്കുന്ന എംഎസ്സിഐ സൂചിക ചൊവ്വാഴ്ച തുടക്കത്തില്‍ ചലനാത്മകമല്ല. ജപ്പാന്റെ നിക്കൈ അരശതമാനം ഇടിവ് രേഖപ്പെടുത്തി. സൗദി അറേബ്യന്‍ സൂചിക തദാവുല്‍ ഓള്‍ഷെയര്‍ 0.80 ശതമാനം താഴെയാണ്.
ചൈനീസ് ഷാങ്ഗായി, എസ്സെഡ്എസ്ഇ കോമ്പണന്റ്, ചൈനഎ50 സൂചികകളും തകര്‍ച്ച നേരിടുകയാണ്. ഹോങ്കോങ് ഹാങ് സെങ് 1.29 ശതമാനവും കൊറിയന്‍ കോസ്പി 0.84 ശതമാനവും താഴെ പോയി. നേരത്തെ ചൈനയ്‌ക്കെതിരായ ഉപരോധങ്ങളില്‍ ഇളവ് വരുത്തുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സൂചന നല്‍കിയിരുന്നു.
സമ്പദ് വ്യവസ്ഥയെ ഉയര്‍ത്താനായി ചൈനീസ് സര്‍ക്കാര്‍ ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ഓഹരിവിപണിയില്‍ മുന്നേറ്റം പ്രകടമാകുന്നില്ല. സീറോ കോവിഡ് പോളിസിപ്രകാരമുള്ള ലോക്ഡൗണുകള്‍ ഏല്‍പിച്ച ആഘാതത്തില്‍ നിന്നും ചൈനീസ് വിപണികള്‍ ഇപ്പോഴും മുക്തമായിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്, വിദഗ്ധര്‍ പറയുന്നു.

X
Top