ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

രണ്ട് നേത്ര പരിചരണ ആശുപത്രികൾ ഏറ്റെടുത്ത് എഎസ്ജി

മുംബൈ: രണ്ട് നേത്ര പരിചരണ ആശുപത്രികളുടെ ഏറ്റെടുക്കൽ പൂർത്തിയാക്കിയതായി അറിയിച്ച് പിഇ നിക്ഷേപകരായ ജനറൽ അറ്റ്ലാന്റിക്, കേദാര ക്യാപിറ്റൽ എന്നിവയുടെ പിന്തുണയുള്ള എഎസ്ജി ഐ ഹോസ്പിറ്റൽസ്. ലഖ്നൗവിലെ ഗാർഗ് ഒഫ്താൽമിക് സെന്റർ, ഹരിയാനയിലെ കപിൽ ഐ ഹോസ്പിറ്റൽ എന്നിവയെയാണ് എഎസ്ജി ഏറ്റെടുത്തത്.

ഈ രണ്ട് ഏറ്റെടുക്കലുകളുടെ സാമ്പത്തിക വിവരങ്ങൾ എഎസ്ജി വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ അടുത്ത ആറ് മാസത്തിനുള്ളിൽ 10 നേത്ര പരിചരണ ആശുപത്രികളെ കൂടി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതായി സ്ഥാപനം അറിയിച്ചു.

ഓർഗാനിക്, അജൈവ സംയോജനത്തിലൂടെ അടുത്ത 36 മാസത്തിനുള്ളിൽ 200-ലധികം ആശുപത്രികളുടെ ശൃംഖല സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നതായി എഎസ്ജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. അരുൺ സിങ്വി പറഞ്ഞു. വിപുലീകരണത്തിനുള്ള 1000 കോടി രൂപ മൂലധന വിഹിതത്തിൽ 50% വാസൻ ഐ കെയർ വാങ്ങുന്നതിനും 50% ഓർഗാനിക്, ഏറ്റെടുക്കലുകൾക്കുമായി നൽകുമെന്ന് സിംഗ്വി പറഞ്ഞു.

എഎസ്ജിക്ക് ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലും ഉഗാണ്ടയിലും നേപ്പാളിലുമായി 50-ലധികം സ്പെഷ്യാലിറ്റി നേത്ര ആശുപത്രികളുണ്ട്. ഒരു മാസത്തിനുള്ളിൽ 97 നേത്ര ആശുപത്രികളുള്ള വാസൻ ഐ കെയറിന്റെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. പാപ്പരത്വ നിയമപ്രകാരം കടക്കെണിയിലായ വാസൻ ഐ കെയർ ഏറ്റെടുക്കാനുള്ള എഎസ്ജിയുടെ നിർദ്ദേശത്തിന് കമ്പനിയുടെ വായ്പാ ദാതാക്കൾ അംഗീകാരം നൽകിയിരുന്നു.

X
Top