Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഏപ്രില്‍-നവംബര്‍ കാലയളവില്‍ ധനകമ്മി 9.78 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഏപ്രില്‍-ഡിസംബര്‍ കാലയളവിലെ കേന്ദ്രസര്‍ക്കാര്‍ ധനകമ്മി 9.93 ലക്ഷം കോടി രൂപയായി. ഈവര്‍ഷത്തെ ലക്ഷ്യമായ 16.61 ലക്ഷം കോടി രൂപയുടെ 59.8 ശതമാനമാണ് ഇത്. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്.

2022 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പത് മാസങ്ങളിലെ ധനക്കമ്മി വര്‍ഷിക ലക്ഷ്യത്തിന്റെ 50.4 ശതമാനമായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട കമ്മി വാര്‍ഷികാടിസ്ഥാനത്തില്‍ 9.8 ശതമാനം അധികമാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 16.61 ലക്ഷം കോടി രൂപയുടെ ധനക്കമ്മി അഥവാ ജിഡിപിയുടെ 6.4 ശതമാനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

വരുമാനം കുറഞ്ഞതും ചെലവ് വര്‍ധിച്ചതുമാണ് ഏപ്രില്‍-ഡിസംബര്‍ ധനകമ്മി ഉയര്‍ത്തിയത്. മൊത്തം വരുമാനം 17.69 ലക്ഷം കോടി രൂപയാണ്. ബജറ്റ് ലക്ഷ്യത്തിന്റെ 80.3 ശതമാനം.

ഓഹരി വിറ്റഴിക്കലിലൂടെ ഡിസംബര്‍ വരെ സര്‍ക്കാര്‍ 31,123 കോടി രൂപ സമാഹരിച്ചു.സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യമായ 65,000 കോടിയുടെ 48 ശതമാനം. അതേസമയം മൊത്തം ചെലവ് 28.18 ലക്ഷം കോടി രൂപയായി വളര്‍ന്നു.

ബജറ്റ് ലക്ഷ്യത്തിന്റെ 71.4 ശതമാനമാണിത്. ഇതില്‍ മൂലധന ചെലവ് 4.9 ലക്ഷം കോടി രൂപയാണ്. മുന്‍വര്‍ഷത്തില്‍ ഇത് 3.9 ലക്ഷം കോടി രൂപ മാത്രമായിരുന്നു.

സര്‍ക്കാറിന്റെ വിപണിയില്‍ നിന്നുള്ള കടമെടുപ്പ് 8.85 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ലക്ഷ്യത്തിന്റെ 76 ശതമാനം ഇതോടെ പൂര്‍ത്തിയായി.

നടപ്പ് സാമ്പത്തിക വര്‍ഷം ധനകമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു.

X
Top