ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

റിലയൻസിന്റെ വാർഷിക പൊതുയോഗം 28ന്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ നികുതി ദായകരായ റിലയൻസിന്റെ വാർഷിക പൊതുയോഗം ഓഗസ്റ്റ് 28 നു നടക്കും.

ആഗസ്റ്റ് 5നു പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 3 വർഷങ്ങളിൽ റിലയൻസ് രാജ്യത്തിനു നികുതി നൽകിയത് 5 ലക്ഷം കോടി രൂപയാണ്.

2023 സാമ്പത്തിക വർഷത്തിൽ 171 പേറ്റന്റ്‌കൾക്കാണ് റിലയൻസ് അപേക്ഷിച്ചത്. അതിൽ 141 എണ്ണം നേടാനായി. 3001 കോടി രൂപ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് പദ്ധതികൾക്ക് വേണ്ടി ചെലവഴിച്ചു. 1000 ലധികം ഗവേഷകരും സയന്റിസ്റ്റുകളുമാണ് റിലയൻസിന്റെ ആർ & ഡി ടീമിൽ ഉള്ളത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33.4% ന്റെ വളർച്ചയാണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയത്. 3,40,048 കോടിയുടെ കയറ്റുമതി രാജ്യത്തിൻറെ സാമ്പത്തിക വളർച്ച സഹായിച്ചു. രാജ്യത്തെ ചരക്കു കയറ്റുമതിയിൽ 9.2 ശതമാനവും റിലയൻസിന്റേതാണ്.

2022 – 2023 സാമ്പത്തിക വർഷത്തിൽ 2 .6 ലക്ഷം പുതിയ നിയമനങ്ങൾ നടത്തി. ഇതിൽ 1.8 ലക്ഷം റീറ്റെയിലിലും 70000 റിലയൻസ് ജിയോയിലുമാണ്.

വാർഷിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 3 വര്ഷങ്ങളിലും ചെയർമാനും എംഡിയുമായ മുകേഷ് അംബാനി ശമ്പളമില്ലാതെയാണ് ആ സ്ഥാനത്ത് തുടർന്നത്.

കോവിഡിനെ തുടർന്ന് 2020 മുതലാണ് അംബാനി സാലറി എടുക്കുന്നില്ല എന്ന നിലപാടെടുത്തത്.

X
Top