പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം

3700 മെഗാവാട്ടിന്റെ പദ്ധതി സ്ഥാപിക്കാൻ അദാനി ഗ്രീൻ എനർജിക്ക് മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: സംസ്ഥാനത്തെ നാല് വ്യത്യസ്ത സ്ഥലങ്ങളിൽ മൊത്തം 3,700 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള പമ്പ്ഡ് ഹൈഡ്രോ സ്റ്റോറേജ് പദ്ധതികൾ സ്ഥാപിക്കുന്നതിനുള്ള അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ നിർദ്ദേശം ജൂൺ 24 ന് ആന്ധ്രാപ്രദേശ് മന്ത്രിസഭ അംഗീകരിച്ചു. നാല് ഘട്ടങ്ങളിലായി 15,376 കോടി രൂപ ചെലവിൽ ഈ പ്ലാന്റുകൾ സ്ഥാപിക്കാനും 4,000 പേർക്ക് തൊഴിൽ നൽകാനും അദാനി ഗ്രൂപ്പ് മുന്നോട്ട് വന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന നിക്ഷേപ പ്രോത്സാഹന ബോർഡ് (എസ്‌ഐ‌പി‌ബി) രണ്ട് ദിവസം മുമ്പ് നിർദ്ദേശത്തിന് അനുമതി നൽകുകയും മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരുടെ കൗൺസിൽ ഇത് അംഗീകരിക്കുകയും ചെയ്തു.

ഈ നിർദ്ദേശം അനുസരിച്ച് വൈഎസ്ആർ, പാർവതിപുരം മന്യം ജില്ലകളിൽ 1,000 മെഗാവാട്ട് വീതവും, മന്യം ജില്ലയിൽ 1,200 മെഗാവാട്ടും, സത്യസായി ജില്ലയിൽ 500 മെഗാവാട്ടിന്റെ പദ്ധതിയും അദാനി ഗ്രീൻ എനർജി സ്ഥാപിക്കും. 2022-23ൽ ആദ്യ ഘട്ടമെന്ന നിലയിൽ കമ്പനി 1,349 കോടി രൂപ പദ്ധതികളിൽ നിക്ഷേപിക്കുമെന്ന് സിഎംഒ അറിയിച്ചു. നിർദിഷ്ട നാല് പ്ലാന്റുകൾക്കായി 11,000 ഏക്കറിലധികം ഭൂമി വേണ്ടിവരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

X
Top